ബംഗളൂരു: ഗ്രാമപ്രദേശങ്ങളിൽ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങളുടെ പരാതികളും നേരിട്ടറിയുന്നതിനു കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഗ്രാമവാസ്തവ്യ പരിപാടിക്ക് ഒരു ദിവസം ചെലവായത് ഒരു കോടി രൂപ.
യാദ്ഗിർ ജില്ലയിലെ ചന്ദർകി ഗ്രാമത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര കെഎസ്ആർടിസി ബസിലായിരുന്നു. അവിടെ സർക്കാർ സ്കൂളിൽ വെറും പായയിലാണ് അദ്ദേഹം കിടന്നത്. കുമാരസ്വാമി ചന്ദർകിയിലേക്കുള്ള യാത്രയ്ക്ക് ഒരു കോടി രൂപ ചെലവായെന്നാണു റിപ്പോർട്ട്. 25 ലക്ഷം രൂപ അദ്ദേഹത്തിന്റെയും സംഘത്തിന്റെയും ഭക്ഷണത്തിനു മാത്രം ചെലവായി. യാദ്ഗിർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു ഗ്രാമസന്ദർശനത്തിൽ പങ്കാളികളായത്. 25,000 പേർക്ക് ഭക്ഷണം ഒരുക്കിയെങ്കിലും 15,000 പേരായിരുന്നു കഴിക്കാനുണ്ടായിരുന്നത്. ജനങ്ങളുടെ നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി തയാറാക്കിയ താത്കാലിക ഓഫീസിന് 25 ലക്ഷം രൂപ ചെലവായി. സ്റ്റേജിനും മറ്റുമായി 50 ലക്ഷം ചെലവായി.
യാദ്ഗിർ ജില്ലയിലെ ചന്ദർകി ഗ്രാമത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര കെഎസ്ആർടിസി ബസിലായിരുന്നു. അവിടെ സർക്കാർ സ്കൂളിൽ വെറും പായയിലാണ് അദ്ദേഹം കിടന്നത്. കുമാരസ്വാമി ചന്ദർകിയിലേക്കുള്ള യാത്രയ്ക്ക് ഒരു കോടി രൂപ ചെലവായെന്നാണു റിപ്പോർട്ട്. 25 ലക്ഷം രൂപ അദ്ദേഹത്തിന്റെയും സംഘത്തിന്റെയും ഭക്ഷണത്തിനു മാത്രം ചെലവായി. യാദ്ഗിർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു ഗ്രാമസന്ദർശനത്തിൽ പങ്കാളികളായത്. 25,000 പേർക്ക് ഭക്ഷണം ഒരുക്കിയെങ്കിലും 15,000 പേരായിരുന്നു കഴിക്കാനുണ്ടായിരുന്നത്. ജനങ്ങളുടെ നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി തയാറാക്കിയ താത്കാലിക ഓഫീസിന് 25 ലക്ഷം രൂപ ചെലവായി. സ്റ്റേജിനും മറ്റുമായി 50 ലക്ഷം ചെലവായി.