ലക്നോ: ബിഎസ്പി നേതൃത്വസ്ഥാനത്തേക്ക് ഉറ്റബന്ധുക്കളെ നിയോഗിച്ച് മായാവതിയുടെ പരീക്ഷണം. ഇളയ സഹോദരൻ ആനന്ദ്കുമാറിനെ ദേശീയ വൈസ്പ്രസിഡന്റായി നിയമിച്ച മായാവതി അദ്ദേഹത്തിന്റെ മകൻ ആകാശിനു ദേശീയ കോ -ഓർഡിനേറ്റർ സ്ഥാനവും നൽകി. ലണ്ടനിൽ പഠനംപൂർത്തിയാക്കിയ, ഇരുപത്തിനാലുകാരനായ ആകാശ് ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ മായാവതിയുടെ നിഴലായി പ്രചാരണരംഗത്തുണ്ടായിരുന്നു. ഇതോടൊപ്പം മുതിർന്ന നേതാവ് രാംജി ഗൗതമിനെയും ദേശീയ കോ -ഓർഡിനേറ്ററാക്കിയിട്ടുണ്ട്. ലക്നോയിൽ ഇന്നലെ ചേർന്ന ഭാരവാഹികളുടെ യോഗത്തിലാണു തീരുമാനം.
അംറോഹയിൽനിന്നുള്ള ഡാനിഷ് അലിയാണ് ലോക്സഭയിലെ കക്ഷിനേതാവ്. നാഗിനയിൽനിന്നുള്ള ഗിരീഷ് ചന്ദ്രയ്ക്കു ചീഫ് വിപ്പ് പദവിയും നൽകി. ദേവഗൗഡയോടൊപ്പം ജനതാദൾ-എസ് നേതൃസ്ഥാനത്തുണ്ടായിരുന്ന ഡാനിഷ് അലി അടുത്തിടെയാണ് ബിഎസ്പിയിലെത്തിയത്.
പാർട്ടി നേതൃപദവിയിലേക്കുള്ള ആകാശിന്റെ വരവ് മായാവതി 2017 ൽത്തന്നെ പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യംരൂപീകരിച്ചതോടെ പൂർണസമയവും സംഘടനാകാര്യങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. മായാവതിയെ ട്വിറ്ററിൽ അവതരിപ്പിച്ചത് ആകാശാണ്. തെരഞ്ഞെടുപ്പ് റാലികളിൽ മായാവതിയുടെ നിഴലായും ആകാശ് സാന്നിധ്യമറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മrഷൻ 48 മണിക്കൂർ പ്രചാരണവിലക്ക് ഏർപ്പെടുത്തിയപ്പോൾ പ്രചാരണത്തിനു ചുക്കാൻ പിടിച്ചതും റാലികളിൽ പ്രസംഗിച്ചതും ഈ യുവനേതാവായിരുന്നു.
വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പാർട്ടിയിലെ ഇളക്കിപ്രതിഷ്ഠ. പന്ത്രണ്ടുമണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്. പാർട്ടിയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഴിച്ചുപണി.
അംറോഹയിൽനിന്നുള്ള ഡാനിഷ് അലിയാണ് ലോക്സഭയിലെ കക്ഷിനേതാവ്. നാഗിനയിൽനിന്നുള്ള ഗിരീഷ് ചന്ദ്രയ്ക്കു ചീഫ് വിപ്പ് പദവിയും നൽകി. ദേവഗൗഡയോടൊപ്പം ജനതാദൾ-എസ് നേതൃസ്ഥാനത്തുണ്ടായിരുന്ന ഡാനിഷ് അലി അടുത്തിടെയാണ് ബിഎസ്പിയിലെത്തിയത്.
പാർട്ടി നേതൃപദവിയിലേക്കുള്ള ആകാശിന്റെ വരവ് മായാവതി 2017 ൽത്തന്നെ പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യംരൂപീകരിച്ചതോടെ പൂർണസമയവും സംഘടനാകാര്യങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. മായാവതിയെ ട്വിറ്ററിൽ അവതരിപ്പിച്ചത് ആകാശാണ്. തെരഞ്ഞെടുപ്പ് റാലികളിൽ മായാവതിയുടെ നിഴലായും ആകാശ് സാന്നിധ്യമറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മrഷൻ 48 മണിക്കൂർ പ്രചാരണവിലക്ക് ഏർപ്പെടുത്തിയപ്പോൾ പ്രചാരണത്തിനു ചുക്കാൻ പിടിച്ചതും റാലികളിൽ പ്രസംഗിച്ചതും ഈ യുവനേതാവായിരുന്നു.
വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പാർട്ടിയിലെ ഇളക്കിപ്രതിഷ്ഠ. പന്ത്രണ്ടുമണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്. പാർട്ടിയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഴിച്ചുപണി.