ഈസ്റ്റാംബൂൾ: തുർക്കിയിലെ ഈസ്റ്റാംബൂൾ നഗരത്തിലെ മേയർ തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രിയും ഭരണകക്ഷിയായ എകെ പാർട്ടിയുടെ സ്ഥാനാർഥിയുമായ ബിനാലി യിൽദിറിം തോൽവി സമ്മതിച്ചു. എകെ പാർട്ടി നേതാവും തുർക്കി പ്രസിഡന്റുമായ എർദോഗനു തിരിച്ചടിയാണ് തെരഞ്ഞെടുപ്പു ഫലം.
97ശതമാനം വോട്ടെണ്ണിയപ്പോൾ പ്രതിപക്ഷ റിപ്പബ്ളിക്കൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥി എക്രെം ഇമാമോഗ്ളുവിന് 53 ശതമാനം വോട്ടുണ്ടെന്ന് അനഡോലു വാർത്താ ഏജൻസി അറിയിച്ചു. യിൽദിറിമിന് 45 ശതമാനം വോട്ടേയുള്ളു. “എന്റെ എതിരാളി മുന്നിലാണെന്നു തോന്നുന്നു. അദ്ദേഹത്തിന് അഭിനന്ദനം. തുർക്കിയിൽ ജനാധിപത്യം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നു തെരഞ്ഞെടുപ്പു തെളിയിച്ചു” - യിൽദിറിം പറഞ്ഞു.
മാർച്ചിലെ തെരഞ്ഞെടുപ്പിൽ ഇമാമോഗ്ളു ജയിച്ചെങ്കിലും ക്രമക്കേടു നടന്നെന്നു പറഞ്ഞ് ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പു റദ്ദാക്കി വീണ്ടും വോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു.
97ശതമാനം വോട്ടെണ്ണിയപ്പോൾ പ്രതിപക്ഷ റിപ്പബ്ളിക്കൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥി എക്രെം ഇമാമോഗ്ളുവിന് 53 ശതമാനം വോട്ടുണ്ടെന്ന് അനഡോലു വാർത്താ ഏജൻസി അറിയിച്ചു. യിൽദിറിമിന് 45 ശതമാനം വോട്ടേയുള്ളു. “എന്റെ എതിരാളി മുന്നിലാണെന്നു തോന്നുന്നു. അദ്ദേഹത്തിന് അഭിനന്ദനം. തുർക്കിയിൽ ജനാധിപത്യം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നു തെരഞ്ഞെടുപ്പു തെളിയിച്ചു” - യിൽദിറിം പറഞ്ഞു.
മാർച്ചിലെ തെരഞ്ഞെടുപ്പിൽ ഇമാമോഗ്ളു ജയിച്ചെങ്കിലും ക്രമക്കേടു നടന്നെന്നു പറഞ്ഞ് ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പു റദ്ദാക്കി വീണ്ടും വോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു.