കൊളംബോ: പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറച്ച പത്തൊന്പതാം ഭരണഘടനാ ഭേദഗതി പിൻവലിക്കണമെന്നു ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന. രാജ്യത്തെ ഇപ്പോഴത്തെ അസ്ഥിരതയ്ക്കു കാരണം ഈ ഭേദഗതിയാണെന്നും ഇവിടെ ഒരു യോഗത്തിൽ സിരിസേന ചൂണ്ടിക്കാട്ടി. അധികാരത്തിൽ വന്നയുടൻ സിരിസേന തന്നെയാണു ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. പാർലമെന്റ് പിരിച്ചുവിടാനുള്ള അധികാരം ഇതോടെ പ്രസിഡന്റിനു നഷ്ടമായി. മൂന്നാംതവണ പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കാനും വിലക്ക് ഏർപ്പെടുത്തി.
എത്രതവണ വേണമെങ്കിലും മത്സരിക്കാൻ അവകാശം നൽകി മുൻ പ്രസിഡന്റ് രാജപക്സെ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കിയാണു പത്തൊന്പതാം ഭേദഗതി അവതരിപ്പിച്ചത്.
ഇനി തെരഞ്ഞെടുപ്പിനു നാലു മാസം ശേഷിക്കേ പുനർചിന്തനം ആവശ്യമായിരിക്കയാണെന്നു സിരിസേന പറഞ്ഞു. പത്തൊന്പതാം ഭേദഗതിയുടെ ഏറ്റവും വലിയ പോരായ്മ അതു രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ചുവെന്നതാണെന്നു സിരിസേന ചൂണ്ടിക്കാട്ടി. ഞാനും പ്രധാനമന്ത്രിയും രണ്ടു ദിശകളിൽ നീങ്ങുകയാണെന്നു ജനങ്ങൾ പറയുന്നു. ഇതിനെല്ലാം ഇടയാക്കിയത് ഈ ഭേദഗതിയാണെന്ന് അദ്ദേ ഹം പറഞ്ഞു.
എത്രതവണ വേണമെങ്കിലും മത്സരിക്കാൻ അവകാശം നൽകി മുൻ പ്രസിഡന്റ് രാജപക്സെ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കിയാണു പത്തൊന്പതാം ഭേദഗതി അവതരിപ്പിച്ചത്.
ഇനി തെരഞ്ഞെടുപ്പിനു നാലു മാസം ശേഷിക്കേ പുനർചിന്തനം ആവശ്യമായിരിക്കയാണെന്നു സിരിസേന പറഞ്ഞു. പത്തൊന്പതാം ഭേദഗതിയുടെ ഏറ്റവും വലിയ പോരായ്മ അതു രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ചുവെന്നതാണെന്നു സിരിസേന ചൂണ്ടിക്കാട്ടി. ഞാനും പ്രധാനമന്ത്രിയും രണ്ടു ദിശകളിൽ നീങ്ങുകയാണെന്നു ജനങ്ങൾ പറയുന്നു. ഇതിനെല്ലാം ഇടയാക്കിയത് ഈ ഭേദഗതിയാണെന്ന് അദ്ദേ ഹം പറഞ്ഞു.