ന്യൂഡൽഹി: ഗോരക്ഷയുടെ പേരിൽ ഇന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്ക െതിരേയും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ വിമർശനം. ഗോസംരക്ഷകരുടെ ആൾക്കൂട്ട ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പം ന്യൂനപക്ഷ സ്ഥാപനങ്ങളെ അടിച്ചമർത്തുന്നതും ഇന്ത്യൻ നഗരങ്ങളുടെ പേര് മാറ്റുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
മതസ്വാതന്ത്ര്യം ആഴത്തിലുള്ള വ്യക്തിപരമായ കാര്യമാണെന്ന പരാമർശത്തോടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ഭീതിയിലാണെന്ന റിപ്പോർട്ട് പുറത്തിറക്കിയത്. ബിജെപി നേതാക്കൾ അടക്കമുള്ളവർ ന്യൂനപക്ഷങ്ങൾക്കെതിരേ വർഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങൾ നടത്തിയതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആസാമിലെ പൗരത്വ രജിസ്ട്രേഷനെയും സംസ്ഥാനത്ത് മുസ്ലിം സമുദായത്തെ ലക്ഷ്യം വച്ചുള്ള ആസൂത്രിത പ്രവർത്തനങ്ങളെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റിയത് റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. മുസ്ലിം സമുദായത്തെയും സ്ഥാപനങ്ങളെയും കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും ലക്ഷ്യംവച്ചു പ്രവർത്തിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2019 ഇന്റർനാഷണൽ ഫ്രീഡം റിപ്പോർട്ടിലെ ഇന്ത്യയെ സംബന്ധിച്ച വിലയിരുത്തലും നിരീക്ഷണങ്ങളും അമേരിക്കൻ എംബസികൾ സർക്കാർ ഉദ്യോഗസ്ഥരുമായും അക്കഡേമിക് രംഗത്തുള്ളവരുമായും മാധ്യമപ്രവർത്തകരുമായും ബന്ധപ്പെട്ടും സർക്കാരിതര സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും വഴിയായും തയാറാക്കിയതാണ്.
മതസ്വാതന്ത്ര്യം ആഴത്തിലുള്ള വ്യക്തിപരമായ കാര്യമാണെന്ന പരാമർശത്തോടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ഭീതിയിലാണെന്ന റിപ്പോർട്ട് പുറത്തിറക്കിയത്. ബിജെപി നേതാക്കൾ അടക്കമുള്ളവർ ന്യൂനപക്ഷങ്ങൾക്കെതിരേ വർഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങൾ നടത്തിയതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആസാമിലെ പൗരത്വ രജിസ്ട്രേഷനെയും സംസ്ഥാനത്ത് മുസ്ലിം സമുദായത്തെ ലക്ഷ്യം വച്ചുള്ള ആസൂത്രിത പ്രവർത്തനങ്ങളെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റിയത് റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. മുസ്ലിം സമുദായത്തെയും സ്ഥാപനങ്ങളെയും കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും ലക്ഷ്യംവച്ചു പ്രവർത്തിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2019 ഇന്റർനാഷണൽ ഫ്രീഡം റിപ്പോർട്ടിലെ ഇന്ത്യയെ സംബന്ധിച്ച വിലയിരുത്തലും നിരീക്ഷണങ്ങളും അമേരിക്കൻ എംബസികൾ സർക്കാർ ഉദ്യോഗസ്ഥരുമായും അക്കഡേമിക് രംഗത്തുള്ളവരുമായും മാധ്യമപ്രവർത്തകരുമായും ബന്ധപ്പെട്ടും സർക്കാരിതര സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും വഴിയായും തയാറാക്കിയതാണ്.