സതാംപ്ടണ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ ഹൈ ടെൻഷൻ പോരാട്ടത്തിനിടെ അന്പയറുടെ തീരുമാനങ്ങൾക്കെതിരേ അതൃപ്തി പ്രകടിപ്പിച്ചതിനും അമിതമായി അപ്പീൽ ചെയ്തതിനും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഐസിസി പിഴ ശിക്ഷ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനമാണ് ശിക്ഷ. ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. മാച്ച് റഫറി ക്രിസ് ബ്രോഡ് ആണ് ശിക്ഷ വിധിച്ചത്.
മത്സരത്തിന്റെ 29-ാം ഓവറിൽ റഹ്മത്ത് ഷായെ ജസ്പ്രീത് ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കിയതിനെത്തുടർന്ന് ഇന്ത്യ അപ്പീൽ ചെയ്തിരുന്നു. അന്പയർ ഇത് നിരസിച്ചതിനെ തുടർന്ന് ഇന്ത്യ റിവ്യൂ ആവശ്യപ്പെട്ടെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ഇതേത്തുടർന്ന് അന്പയർ അലീം ദാറുമായി കോഹ്ലി തർക്കിച്ചു. ഓഫ് സ്റ്റംപ് ലൈനിനുള്ളിൽ പന്തിന്റെ പകുതിമാത്രമേ പിച്ച് ചെയ്തിരുന്നുള്ളൂ എന്ന കാരണത്താലാണ് അപ്പീൽ നിഷേധിക്കപ്പെട്ടത്. പിന്നീട് ബുംറയുടെ ഓവറിൽ വീണ്ടുമൊരു എൽബിഡബ്ല്യു സാധ്യത വന്നെങ്കിലും ഇന്ത്യൻ അപ്പീൽ അനുവദിച്ചില്ല. ഡിആർഎസ് ശേഷിക്കാത്തതിനാൽ ഇന്ത്യക്ക് അത് ഉപയോഗിക്കാനും സാധിച്ചില്ല. ഈ സമയം കോഹ്ലി അമിതമായി അപ്പീൽ ചെയ്തിരുന്നു.
അമിത അപ്പീൽ; കോഹ്ലിക്കു പിഴ
12:12 AM Jun 24, 2019 | Deepika.com