ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കണമെന്നും സുപ്രീം കോടതി ജഡ്ജിമാരുടെ അംഗസംഖ്യ കൂട്ടണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഇതിനായി ആവശ്യമായ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും ചീഫ് ജസ്റ്റീസ് അയച്ച രണ്ടുകത്തുകളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന 43 ലക്ഷം കേസുകളും സുപ്രീംകോടതിയിലുള്ള 58,669 കേസുകളിലും വേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനാണ് ഈ ആവശ്യം.
ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62 ആണ്. സുപ്രീംകോടതിയിൽ 65ഉം. സുപ്രീംകോടതി ജഡ്ജിമാരെപ്പോലെ ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭരണഘടനയുടെ 224(3), 124 (2) വകുപ്പുകളിലാണ് ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും വിരമിക്കൽ പ്രായം സംബന്ധിച്ച് വ്യവസ്ഥ ചെയ്യുന്നത്. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കുന്നതിന് ആവശ്യമായ ഭേഗദതി കൊണ്ടുവരണമെന്നും ഇക്കാര്യത്തിനു വേണ്ടത്ര മുൻഗണന നൽകണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ശിപാർശ ചെയ്യുന്നു.
ഭരണഘടനയുടെ 124 (1) വകുപ്പ് പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പരമാവധി അംഗസംഖ്യ 31 വരെയാണ്. അടുത്തിടെ നാല് ജഡ്ജിമാരെക്കൂടി നിയമിച്ചതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 31 ആയി ഉയർത്തിയിരുന്നു. കാലങ്ങൾക്ക് ശേഷമാണ് സുപ്രീംകോടതിയിലെ അംഗസംഖ്യ പൂർണ തോതിൽ എത്തുന്നത്. എന്നാൽ, കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ ഈ അംഗസംഖ്യ പോരെന്നാണ് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടുന്നത്.
ഈ സാഹചര്യത്തിൽ ആവശ്യമായ ഭരണഘടനാ ഭേദഗതികൾ വരുത്തി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണമെന്നും അല്ലെങ്കിൽ കേസുകൾ തീർപ്പാക്കുന്നതിനായി സുപ്രീം കോടതിയിലും ഹൈക്കോടതികളിലും വിരമിച്ച ജഡ്ജിമാരെ നിയമിക്കണമെന്നും ചീഫ് ജസ്റ്റീസ് ആവശ്യപ്പെടുന്നു.
ഇതിനായി ആവശ്യമായ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും ചീഫ് ജസ്റ്റീസ് അയച്ച രണ്ടുകത്തുകളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന 43 ലക്ഷം കേസുകളും സുപ്രീംകോടതിയിലുള്ള 58,669 കേസുകളിലും വേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനാണ് ഈ ആവശ്യം.
ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62 ആണ്. സുപ്രീംകോടതിയിൽ 65ഉം. സുപ്രീംകോടതി ജഡ്ജിമാരെപ്പോലെ ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭരണഘടനയുടെ 224(3), 124 (2) വകുപ്പുകളിലാണ് ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും വിരമിക്കൽ പ്രായം സംബന്ധിച്ച് വ്യവസ്ഥ ചെയ്യുന്നത്. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കുന്നതിന് ആവശ്യമായ ഭേഗദതി കൊണ്ടുവരണമെന്നും ഇക്കാര്യത്തിനു വേണ്ടത്ര മുൻഗണന നൽകണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ശിപാർശ ചെയ്യുന്നു.
ഭരണഘടനയുടെ 124 (1) വകുപ്പ് പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പരമാവധി അംഗസംഖ്യ 31 വരെയാണ്. അടുത്തിടെ നാല് ജഡ്ജിമാരെക്കൂടി നിയമിച്ചതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 31 ആയി ഉയർത്തിയിരുന്നു. കാലങ്ങൾക്ക് ശേഷമാണ് സുപ്രീംകോടതിയിലെ അംഗസംഖ്യ പൂർണ തോതിൽ എത്തുന്നത്. എന്നാൽ, കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ ഈ അംഗസംഖ്യ പോരെന്നാണ് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടുന്നത്.
ഈ സാഹചര്യത്തിൽ ആവശ്യമായ ഭരണഘടനാ ഭേദഗതികൾ വരുത്തി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണമെന്നും അല്ലെങ്കിൽ കേസുകൾ തീർപ്പാക്കുന്നതിനായി സുപ്രീം കോടതിയിലും ഹൈക്കോടതികളിലും വിരമിച്ച ജഡ്ജിമാരെ നിയമിക്കണമെന്നും ചീഫ് ജസ്റ്റീസ് ആവശ്യപ്പെടുന്നു.