കോൽക്കത്ത: പശ്ചിമബംഗാളിൽ അഞ്ചാഴ്ചയിലേറെയായി തുടരുന്ന ബിജെപി-തൃണമൂൽ കോൺഗ്രസ് അക്രമപരന്പരകൾ അവസാനിക്കുന്നില്ല. നോർത്ത് പർഗാനാസ് ജില്ലയിൽ ഇന്നലെ ബിജെപി പ്രവർത്തകനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി.
പോലീസ് അന്വേഷണം ആരംഭിച്ചു. സിപിഎം-കോൺഗ്രസ് പ്രതിനിധി സംഘം ഭട്പാരയിൽ വെടിയേറ്റു മരിച്ച രണ്ടുപേരുടെ വീടുകൾ സന്ദർശിച്ചുമടങ്ങുന്ന വേളയിലായിരുന്നു സംഭവം.
തൃണമൂൽ കോൺഗ്രസാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. എസ്.എസ്. അലുവാലിയ എംപിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബിജെപി പ്രതിനിധി സംഘം പിന്നാലെ ഭട്പാര സന്ദർശിച്ചു.
പോലീസ് അന്വേഷണം ആരംഭിച്ചു. സിപിഎം-കോൺഗ്രസ് പ്രതിനിധി സംഘം ഭട്പാരയിൽ വെടിയേറ്റു മരിച്ച രണ്ടുപേരുടെ വീടുകൾ സന്ദർശിച്ചുമടങ്ങുന്ന വേളയിലായിരുന്നു സംഭവം.
തൃണമൂൽ കോൺഗ്രസാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. എസ്.എസ്. അലുവാലിയ എംപിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബിജെപി പ്രതിനിധി സംഘം പിന്നാലെ ഭട്പാര സന്ദർശിച്ചു.