ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മാത്രം 12,000ലധികം കർഷകർ മൂന്നു വർഷത്തിനിടെ ജീവനൊടുക്കിയിട്ടുണ്ടെന്നു സംസ്ഥാന സർക്കാർ നിയമസഭയെ അറിയിച്ചു. 2015 മുതൽ 2018 വരെയുള്ള കണക്കുകളാണിത്. 2019ൽ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസങ്ങൾക്കിടയിൽ 610 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നു നഷ്ടപരിഹാരം നൽകുന്നതിന്റെയും പുനരധിവാസത്തിന്റെയും ചുമതലയുള്ള മന്ത്രി സുഭാഷ് ദേശ്മുഖ് രേഖാമൂലം നല്കിയ മറുപടിയിൽ വ്യക്തമാക്കി.
വിദർഭ അടക്കമുള്ള മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകൾ ക്രമാതീതമായി വർധിക്കുകയാണെന്നും അത് നിയന്ത്രിക്കാൻ നടപടിയെടുക്കുന്നില്ലെന്നുമുള്ള ആരോപണങ്ങൾ വ്യാപകമാകുന്നതിനിടെയാണ് സർക്കാരിന്റെ ഒൗദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്.
വിദർഭ അടക്കമുള്ള മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകൾ ക്രമാതീതമായി വർധിക്കുകയാണെന്നും അത് നിയന്ത്രിക്കാൻ നടപടിയെടുക്കുന്നില്ലെന്നുമുള്ള ആരോപണങ്ങൾ വ്യാപകമാകുന്നതിനിടെയാണ് സർക്കാരിന്റെ ഒൗദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്.