വാഷിംഗ്ടൺ ഡിസി: അണ്വായുധ മോഹം ഇറാൻ ഉപേക്ഷിച്ചാൽ താനായിരിക്കും അവരുടെ ഏറ്റവും വലിയ സുഹൃത്തെന്ന് പ്രസിഡന്റ് ട്രംപ്. ഇറാൻ വൻ സാന്പത്തികശേഷി കൈവരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഒരു കാരണവശാലും അണ്വായുധം സ്വായത്തമാക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ഇറാൻ പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ചയ്ക്കായി ക്യാന്പ് ഡേവിഡിനു തിരിക്കുംമുന്പ് ട്രംപ് റിപ്പോർട്ടർമാരോടു പറഞ്ഞു. ഈ നിലപാട് ഇറാൻ അംഗീകരിച്ചാൽ അവർ സന്പന്ന രാജ്യമാവും. ഞാൻ അവരുടെ സ്നേഹിതനുമാവും. അതു സംഭവിക്കട്ടെ എന്നാശിക്കുന്നു. ഇറാനെ നമുക്ക് വീണ്ടും മഹത്തായ രാജ്യമാക്കാം-ട്രംപ് പറഞ്ഞു.
വ്യാഴാഴ്ച യുഎസിന്റെ നിരീക്ഷണ ഡ്രോൺ ഹോർമുസിനു സമീപം ഇറാൻ മിസൈൽ പ്രയോഗിച്ചു വീഴ്ത്തിയതിനെത്തുടർന്ന് ഇറാനെ ആക്രമിക്കാൻ ട്രംപ് ഉത്തരവിട്ടെങ്കിലും അവസാന നിമിഷം ഉത്തരവു പിൻവലിക്കുകയായിരുന്നു.
ആക്രമണം ഉണ്ടായാൽ 150 പേർ മരിക്കുമെന്നു വ്യക്തമായതിനെത്തുടർന്ന് അത് ഒഴിവാക്കാനാണു സൈനിക നടപടി വേണ്ടെന്നു വച്ചതെന്നു ട്രംപ് പിന്നീടു വിശദീകരിക്കുകയുണ്ടായി.
എല്ലാവരും എന്നെ യുദ്ധപ്രിയനെന്നു വിളിച്ചു. ഇപ്പോൾ സമാധാനകാംക്ഷിയെന്നും. സത്യം പറയട്ടെ. ഞാൻ ഇതൊന്നുമല്ല. സാമാന്യബുദ്ധിയുള്ള ഒരാൾ മാത്രം. സാമാന്യബുദ്ധിയാണ് ഇന്ന് ഈ രാജ്യത്തിന് ആവശ്യം -ട്രംപ് വ്യക്തമാക്കി.
ഇതേസമയം, ഫോക്സ് ന്യൂസിലെ ടക്കർ കാൾസനാണ് ട്രംപിനെ ആക്രമണനീക്കത്തിൽനിന്നു പിന്തിരിപ്പിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധം വേണമെന്ന് ഉപദേശിക്കുന്നവർ ട്രംപിന്റെ നന്മയല്ല കാംക്ഷിക്കുന്നതെന്നും യുദ്ധമുണ്ടായാൽ 2020ലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയസാധ്യത കുറയുമെന്നും കാൾസൺ ട്രംപിനെ ബോധ്യപ്പെടുത്തി.
ഒരു കാരണവശാലും അണ്വായുധം സ്വായത്തമാക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ഇറാൻ പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ചയ്ക്കായി ക്യാന്പ് ഡേവിഡിനു തിരിക്കുംമുന്പ് ട്രംപ് റിപ്പോർട്ടർമാരോടു പറഞ്ഞു. ഈ നിലപാട് ഇറാൻ അംഗീകരിച്ചാൽ അവർ സന്പന്ന രാജ്യമാവും. ഞാൻ അവരുടെ സ്നേഹിതനുമാവും. അതു സംഭവിക്കട്ടെ എന്നാശിക്കുന്നു. ഇറാനെ നമുക്ക് വീണ്ടും മഹത്തായ രാജ്യമാക്കാം-ട്രംപ് പറഞ്ഞു.
വ്യാഴാഴ്ച യുഎസിന്റെ നിരീക്ഷണ ഡ്രോൺ ഹോർമുസിനു സമീപം ഇറാൻ മിസൈൽ പ്രയോഗിച്ചു വീഴ്ത്തിയതിനെത്തുടർന്ന് ഇറാനെ ആക്രമിക്കാൻ ട്രംപ് ഉത്തരവിട്ടെങ്കിലും അവസാന നിമിഷം ഉത്തരവു പിൻവലിക്കുകയായിരുന്നു.
ആക്രമണം ഉണ്ടായാൽ 150 പേർ മരിക്കുമെന്നു വ്യക്തമായതിനെത്തുടർന്ന് അത് ഒഴിവാക്കാനാണു സൈനിക നടപടി വേണ്ടെന്നു വച്ചതെന്നു ട്രംപ് പിന്നീടു വിശദീകരിക്കുകയുണ്ടായി.
എല്ലാവരും എന്നെ യുദ്ധപ്രിയനെന്നു വിളിച്ചു. ഇപ്പോൾ സമാധാനകാംക്ഷിയെന്നും. സത്യം പറയട്ടെ. ഞാൻ ഇതൊന്നുമല്ല. സാമാന്യബുദ്ധിയുള്ള ഒരാൾ മാത്രം. സാമാന്യബുദ്ധിയാണ് ഇന്ന് ഈ രാജ്യത്തിന് ആവശ്യം -ട്രംപ് വ്യക്തമാക്കി.
ഇതേസമയം, ഫോക്സ് ന്യൂസിലെ ടക്കർ കാൾസനാണ് ട്രംപിനെ ആക്രമണനീക്കത്തിൽനിന്നു പിന്തിരിപ്പിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധം വേണമെന്ന് ഉപദേശിക്കുന്നവർ ട്രംപിന്റെ നന്മയല്ല കാംക്ഷിക്കുന്നതെന്നും യുദ്ധമുണ്ടായാൽ 2020ലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയസാധ്യത കുറയുമെന്നും കാൾസൺ ട്രംപിനെ ബോധ്യപ്പെടുത്തി.