ബാഗ്ദാദ്: ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇറാക്ക് സന്ദർശിക്കാൻ ക്ഷണം. ക്ഷണക്കത്ത് ഇറാക്കി പ്രസിഡന്റ് ബർഹാം സാലിഹ്, കൽദായ സഭാ അധ്യക്ഷൻ കർദിനാൾ മാർ ലൂയിസ് റാഫേൽ സാക്കോയ്ക്കു കൈമാറി. ഇറാക്ക് സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ ജൂണിൽ വെളിപ്പെടുത്തിയിരുന്നു. അടുത്ത വർഷം സന്ദർശനം നടന്നേക്കും.
ഐഎസ് ഭീകരരുടെ അധിനിവേശവും മതപീഡനവും മൂലം ഇറാക്കി ജനതയ്ക്ക് വളരെ കഷ്ടത നേരിടേണ്ടിവന്നു. മാർപാപ്പയുടെ സന്ദർശനം ഇറാക്കിലെ ജനതയ്ക്ക് ഏറെ സമാശ്വാസം പകരുമെന്നു ക്ഷണക്കത്തിൽ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ക്രൈസ്തവർ മാത്രമല്ല, മുസ്ലിംകളും യസീദികളും മറ്റു മതവിഭാഗങ്ങളും മാർപാപ്പയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യും. വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ ജന്മദേശവും സംസ്കാരത്തിന്റെ പിള്ളത്തൊട്ടിലുമായ ഇറാക്കിലേക്ക് മാർപാപ്പയെ ക്ഷണിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രസിഡന്റ് സാലിഹ് വ്യക്തമാക്കി.
ഐഎസ് ഭീകരരുടെ അധിനിവേശവും മതപീഡനവും മൂലം ഇറാക്കി ജനതയ്ക്ക് വളരെ കഷ്ടത നേരിടേണ്ടിവന്നു. മാർപാപ്പയുടെ സന്ദർശനം ഇറാക്കിലെ ജനതയ്ക്ക് ഏറെ സമാശ്വാസം പകരുമെന്നു ക്ഷണക്കത്തിൽ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ക്രൈസ്തവർ മാത്രമല്ല, മുസ്ലിംകളും യസീദികളും മറ്റു മതവിഭാഗങ്ങളും മാർപാപ്പയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യും. വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ ജന്മദേശവും സംസ്കാരത്തിന്റെ പിള്ളത്തൊട്ടിലുമായ ഇറാക്കിലേക്ക് മാർപാപ്പയെ ക്ഷണിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രസിഡന്റ് സാലിഹ് വ്യക്തമാക്കി.