വാഷിംഗ്ടൺ ഡിസി: യുഎസ് ഡ്രോൺ വീഴ് ത്തിയതിനു പ്രതികാരമായി ഇറാനിൽ ആക്രമണം നടത്താൻ താൻ ഉത്തരവു കൊടുത്തിരുന്നുവെന്നും നിശ്ചിത സമയത്തിനു പത്തുമിനിറ്റു മുന്പു മാത്രമാണ് ഉത്തരവു പിൻവലിച്ചതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
മിസൈൽ കേന്ദ്രങ്ങൾ ഉൾപ്പെടെ മൂന്നു സ്ഥലങ്ങൾ ആക്രമണത്തിനു പെന്റഗൺ തെരഞ്ഞെടുത്തിരുന്നു. വിമാനങ്ങൾ പുറപ്പെടുകയും ചെയ്തു. എത്രപേർ മരിക്കുമെന്ന് താൻ ഒരു ജനറലിനോട് ചോദിച്ചു.150 പേർ എന്ന് ഉത്തരം കിട്ടി. കൈയോടെ ആക്രമണത്തിനുള്ള ഉത്തരവു റദ്ദാക്കി. ആളില്ലാ വിമാനം വീഴ്ത്തിയതിന് ഇത്ര വലിയ തിരിച്ചടി ശരിയല്ലെന്നു ട്രംപ് പറഞ്ഞു.ഇറാനിൽ ബോംബിടാൻ ധൃതിയില്ലെന്നും ട്രംപ് ട്വീറ്റു ചെയ്തു. സാന്പത്തിക ഉപരോധം ഇറാനെ ശരിക്കും ഞെരുക്കുന്നുണ്ട്. ഇന്നലെ കൂടുതൽ ഉപരോധം ഏർപ്പെടുത്തി.
ഇറാൻ പ്രശ്നത്തിലെ ട്രംപിന്റെ ട്വീറ്റുകൾ ഒരു പ്രസിഡന്റിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പശ്ചിമേഷ്യൻ നയത്തിൽ വൈറ്റ് ഹൗസിൽ ഉള്ള ഭിന്നതയിലേക്ക് വെളിച്ചം വീശുന്നവയാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കൂടുതൽ ശക്തമായ നടപടി വേണമെന്നു വാദിക്കുന്നവരാണ്. എന്നാൽ സൈനിക സംഘർഷത്തിലേക്ക് പോകരുതെന്ന അഭിപ്രായക്കാരുമുണ്ട്.
മിസൈൽ കേന്ദ്രങ്ങൾ ഉൾപ്പെടെ മൂന്നു സ്ഥലങ്ങൾ ആക്രമണത്തിനു പെന്റഗൺ തെരഞ്ഞെടുത്തിരുന്നു. വിമാനങ്ങൾ പുറപ്പെടുകയും ചെയ്തു. എത്രപേർ മരിക്കുമെന്ന് താൻ ഒരു ജനറലിനോട് ചോദിച്ചു.150 പേർ എന്ന് ഉത്തരം കിട്ടി. കൈയോടെ ആക്രമണത്തിനുള്ള ഉത്തരവു റദ്ദാക്കി. ആളില്ലാ വിമാനം വീഴ്ത്തിയതിന് ഇത്ര വലിയ തിരിച്ചടി ശരിയല്ലെന്നു ട്രംപ് പറഞ്ഞു.ഇറാനിൽ ബോംബിടാൻ ധൃതിയില്ലെന്നും ട്രംപ് ട്വീറ്റു ചെയ്തു. സാന്പത്തിക ഉപരോധം ഇറാനെ ശരിക്കും ഞെരുക്കുന്നുണ്ട്. ഇന്നലെ കൂടുതൽ ഉപരോധം ഏർപ്പെടുത്തി.
ഇറാൻ പ്രശ്നത്തിലെ ട്രംപിന്റെ ട്വീറ്റുകൾ ഒരു പ്രസിഡന്റിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പശ്ചിമേഷ്യൻ നയത്തിൽ വൈറ്റ് ഹൗസിൽ ഉള്ള ഭിന്നതയിലേക്ക് വെളിച്ചം വീശുന്നവയാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കൂടുതൽ ശക്തമായ നടപടി വേണമെന്നു വാദിക്കുന്നവരാണ്. എന്നാൽ സൈനിക സംഘർഷത്തിലേക്ക് പോകരുതെന്ന അഭിപ്രായക്കാരുമുണ്ട്.