വാഷിംഗ്ടൺ ഡിസി: നിരീക്ഷണ ഡ്രോൺ വെടിവച്ചിട്ടതിനു പകരമായി ഇറാനെ ആക്രമിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടെന്നും എന്നാൽ പാതിവഴിയിൽ ട്രംപിനു മനംമാറ്റം ഉണ്ടായെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ കപ്പലുകളും യുദ്ധവിമാനങ്ങളും ആക്രമണത്തിന് സജ്ജമായി നിന്നപ്പോഴാണ് ആക്രമണപദ്ധതി ഉപേക്ഷിച്ചത്.
യുഎസ് സേനയുടെ നിരീക്ഷണ ഡ്രോൺ ഇറാൻ വെടിവച്ചിട്ടതിനു പിന്നാലെ ട്രംപ് മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചനയിലായിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇറാന്റെ മിസൈൽ വിക്ഷേപണകേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളുമാണ് യുഎസ് സേന ലക്ഷ്യമിട്ടത്. ഇറാന്റെ സൈനികർക്കും സിവിലിയന്മാർക്കും ആപത്ത് കുറയ്ക്കാൻ വെള്ളിയാഴ്ച പുലർച്ചെ ആക്രമിക്കാൻ തീരുമാനിച്ചു. യുഎസ് സേന ഇതിനു തയാറായി നിൽക്കവേയാണ് പദ്ധതി ഉപേക്ഷിച്ചതായി അറിയിപ്പു ലഭിച്ചത്. ആക്രണം ഉണ്ടാ യാൽ 150 പേരെങ്കിലും മരി ക്കുമെന്ന് ഒരു ജനറൽ പറഞ്ഞ തോടെയാണ് ഉത്തരവ് റദ്ദാക്കാ ൻ തീരുമാനിച്ചതെന്ന് ട്രംപ് വി ശദീകരിച്ചു.
സൈനിക ഉദ്യോഗസ്ഥരുമായും കോൺഗ്രസ് അംഗങ്ങളുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, സിഐഎ മേധാവി ജിനാ ഹെസ്പൽ എന്നിവർ ഇറാനു തിരിച്ചടി നല്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് അംഗങ്ങളിൽ പലരും പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരുടെ സുരക്ഷ ആശങ്കയിലാകുമെന്ന് ചൂണ്ടിക്കാട്ടി.
ഡ്രോൺ വെടിവച്ചിട്ട സംഭവം ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കും. തങ്ങളുടെ വ്യോമാതിർത്തിയിൽ കടന്നതിനെത്തുടർന്ന് മിസൈൽ ഉപയോഗിച്ചു വീഴ്ത്തിയെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. എന്നാൽ അന്താരാഷ്ട്ര വ്യോമമേഖലയിൽ വച്ചാണ് ഡ്രോൺ വീഴ്ത്തപ്പെട്ടതെന്നാണ് അമേരിക്ക അറിയിച്ചത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അന്താരാഷ്ട്ര എണ്ണവിപണിയെ ദോഷകരമായി ബാധിക്കും. ഇറാന്റെ ഭാഗിക നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിൽ കൂടിയാണ് സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങൾ എണ്ണ കയറ്റുമതി ചെയ്യുന്നത്. രണ്ടു സംഭവങ്ങളിലായി ആറ് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതിനെത്തുടർന്നാണ് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
യുഎസ് സേനയുടെ നിരീക്ഷണ ഡ്രോൺ ഇറാൻ വെടിവച്ചിട്ടതിനു പിന്നാലെ ട്രംപ് മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചനയിലായിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇറാന്റെ മിസൈൽ വിക്ഷേപണകേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളുമാണ് യുഎസ് സേന ലക്ഷ്യമിട്ടത്. ഇറാന്റെ സൈനികർക്കും സിവിലിയന്മാർക്കും ആപത്ത് കുറയ്ക്കാൻ വെള്ളിയാഴ്ച പുലർച്ചെ ആക്രമിക്കാൻ തീരുമാനിച്ചു. യുഎസ് സേന ഇതിനു തയാറായി നിൽക്കവേയാണ് പദ്ധതി ഉപേക്ഷിച്ചതായി അറിയിപ്പു ലഭിച്ചത്. ആക്രണം ഉണ്ടാ യാൽ 150 പേരെങ്കിലും മരി ക്കുമെന്ന് ഒരു ജനറൽ പറഞ്ഞ തോടെയാണ് ഉത്തരവ് റദ്ദാക്കാ ൻ തീരുമാനിച്ചതെന്ന് ട്രംപ് വി ശദീകരിച്ചു.
സൈനിക ഉദ്യോഗസ്ഥരുമായും കോൺഗ്രസ് അംഗങ്ങളുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, സിഐഎ മേധാവി ജിനാ ഹെസ്പൽ എന്നിവർ ഇറാനു തിരിച്ചടി നല്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് അംഗങ്ങളിൽ പലരും പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരുടെ സുരക്ഷ ആശങ്കയിലാകുമെന്ന് ചൂണ്ടിക്കാട്ടി.
ഡ്രോൺ വെടിവച്ചിട്ട സംഭവം ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കും. തങ്ങളുടെ വ്യോമാതിർത്തിയിൽ കടന്നതിനെത്തുടർന്ന് മിസൈൽ ഉപയോഗിച്ചു വീഴ്ത്തിയെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. എന്നാൽ അന്താരാഷ്ട്ര വ്യോമമേഖലയിൽ വച്ചാണ് ഡ്രോൺ വീഴ്ത്തപ്പെട്ടതെന്നാണ് അമേരിക്ക അറിയിച്ചത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അന്താരാഷ്ട്ര എണ്ണവിപണിയെ ദോഷകരമായി ബാധിക്കും. ഇറാന്റെ ഭാഗിക നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിൽ കൂടിയാണ് സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങൾ എണ്ണ കയറ്റുമതി ചെയ്യുന്നത്. രണ്ടു സംഭവങ്ങളിലായി ആറ് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതിനെത്തുടർന്നാണ് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.