ലണ്ടൻ: യുഎസിന്റെ സൈനിക ഡ്രോൺ ഇറാൻ വീഴ്ത്തിയതിനു പിന്നാലെ ലോകത്തിലെ പ്രമുഖ എയർലൈൻസ് കന്പനികൾ ഹോർമുസ് കടലിടുക്കിനു മുകളിലൂടെയുള്ള സർവീസ് നിർത്തി. സർവീസുകൾ വഴിമാറ്റി വിട്ടു. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ ഹോർമുസിനു മുകളിലൂടെ സർവീസ് നടത്തുന്നത് സുരക്ഷയെ ബാധിക്കുമെന്ന് കന്പനികൾ ചൂണ്ടിക്കാട്ടി.
യുഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമാനങ്ങൾ ഹോർമുസിനു മുകളിൽകൂടി സർവീസ് നടത്തുന്നതു നിരോധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയിരുന്നു.
സംഘർഷസാധ്യതാ മേഖലയിൽക്കൂടിയുള്ള എല്ലാ സർവീസുകളും വഴിമാറ്റിവിടുമെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഇത്തിഹാദ് കന്പനികൾ അറിയിച്ചു. പുതിയ ഷെഡ്യൂൾ കന്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
ബ്രിട്ടീഷ് എയർവേസ്, ജർമനിയിലെ ലുഫ്താൻസ, നെതർലൻഡ്സിലെ കെഎൽഎം, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ കന്പനികളും സർവീസ് റ ദ്ദാക്കി. യുണൈറ്റഡ് എയർലൈൻസിന്റെ നെവാർക്ക്- മുംബൈ സർവീസും റദ്ദാക്കപ്പെട്ടതിൽ ഉൾപ്പെടുന്നു.
യുഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമാനങ്ങൾ ഹോർമുസിനു മുകളിൽകൂടി സർവീസ് നടത്തുന്നതു നിരോധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയിരുന്നു.
സംഘർഷസാധ്യതാ മേഖലയിൽക്കൂടിയുള്ള എല്ലാ സർവീസുകളും വഴിമാറ്റിവിടുമെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഇത്തിഹാദ് കന്പനികൾ അറിയിച്ചു. പുതിയ ഷെഡ്യൂൾ കന്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
ബ്രിട്ടീഷ് എയർവേസ്, ജർമനിയിലെ ലുഫ്താൻസ, നെതർലൻഡ്സിലെ കെഎൽഎം, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ കന്പനികളും സർവീസ് റ ദ്ദാക്കി. യുണൈറ്റഡ് എയർലൈൻസിന്റെ നെവാർക്ക്- മുംബൈ സർവീസും റദ്ദാക്കപ്പെട്ടതിൽ ഉൾപ്പെടുന്നു.