ടെഹ്റാൻ: മിസൈൽ പ്രയോഗിച്ചു വീഴ്ത്തിയ യുഎസിന്റെ സൈനിക ഡ്രോണിനൊപ്പം 35 പേർ സഞ്ചരിച്ച പി-8 അമേരിക്കൻ വിമാനവും ഉണ്ടായിരുന്നെന്നും എന്നാൽ ഡ്രോണിനെ മാത്രമേ തങ്ങൾ ലക്ഷ്യമിട്ടുള്ളുവെന്നും ഇറാൻ വ്യക്തമാക്കി.
രണ്ടു വിമാനങ്ങളും ഇറാന്റെ വ്യോമാതിർത്തിയിൽ കടന്നുവെങ്കിലും 35 പേരുള്ള വിമാനത്തെ ആക്രമിക്കാതെ വിടുകയായിരുന്നുവെന്ന് ഇസ്ലാമിക വിപ്ളവ ഗാർഡ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അമിർ അലി പറഞ്ഞു. വെടിവച്ചിട്ട ഡ്രോണിന്റെ ഏതാനും ഭാഗങ്ങൾ വീണ്ടെടുത്തത് ഇറാൻ പ്രദർശിപ്പിച്ചു. ഇറാനെതിരേ ആക്രമണം ആസന്നമാണെന്നു കാണിച്ച് ഒമാൻ മുഖേന അമേരിക്ക മുന്നറിയിപ്പു സന്ദേശം നൽകിയെന്ന റോയിട്ടേഴ്സ് വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഇറാന്റെ ദേശീയ സുരക്ഷാസമിതി വക്താവ് കെയ്വൻ ഖോർസാവി പറഞ്ഞു.
രണ്ടു വിമാനങ്ങളും ഇറാന്റെ വ്യോമാതിർത്തിയിൽ കടന്നുവെങ്കിലും 35 പേരുള്ള വിമാനത്തെ ആക്രമിക്കാതെ വിടുകയായിരുന്നുവെന്ന് ഇസ്ലാമിക വിപ്ളവ ഗാർഡ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അമിർ അലി പറഞ്ഞു. വെടിവച്ചിട്ട ഡ്രോണിന്റെ ഏതാനും ഭാഗങ്ങൾ വീണ്ടെടുത്തത് ഇറാൻ പ്രദർശിപ്പിച്ചു. ഇറാനെതിരേ ആക്രമണം ആസന്നമാണെന്നു കാണിച്ച് ഒമാൻ മുഖേന അമേരിക്ക മുന്നറിയിപ്പു സന്ദേശം നൽകിയെന്ന റോയിട്ടേഴ്സ് വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഇറാന്റെ ദേശീയ സുരക്ഷാസമിതി വക്താവ് കെയ്വൻ ഖോർസാവി പറഞ്ഞു.