ലണ്ടൻ: തെരേസാ മേയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള അവസാന മത്സരത്തിൽ ബോറീസ് ജോൺസനും ജറമി ഹണ്ടും ഏറ്റുമുട്ടും. എംപിമാരുടെ ഇടയിൽ നടന്ന വോട്ടെടുപ്പുകളിൽ കൂടുതൽ പിന്തുണ ജോൺസനാണ്.
തുടക്കത്തിൽ 11 സ്ഥാനാർഥി മോഹികളാണു രംഗത്തുണ്ടായിരുന്നത്. വ്യാഴാഴ്ച രണ്ട് വോട്ടെടുപ്പു നടത്തി. ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദും പരിസ്ഥിതി സെക്രട്ടറി മൈക്കൽ ഗോവും പുറത്തായി. ഇനി ശേഷിക്കുന്നത് മുൻ വിദേശകാര്യ സെക്രട്ടറി ജോൺസനും ഇപ്പോഴത്തെ വിദേശസെക്രട്ടറി ജറമി ഹണ്ടും. അന്തിമ വോട്ടെടുപ്പ് അടുത്തമാസമാണ്.
പാർട്ടി അംഗങ്ങളായ 16000 പേരിൽ കൂടുതൽ പേർപിന്തുണയ്ക്കുന്നയാൾ മേയുടെ പിൻഗാമിയായി പത്ത് ഡൗണിംഗ് സ്ട്രീറ്റിലെത്തും. ഇതിനിടെ ഗോവിനെ പുറത്താക്കിയത് ചില ചരടുവലികളെത്തുടർന്നായിരുന്നുവെന്ന് ആരോപണമുണ്ട്.
ജൂലൈ ഒന്പതിന് ജോൺസനും ഹണ്ടും തമ്മിൽ ഐടിവിയിൽ സംവാദം നടത്തും.
ഇതേസമയം നിലവിലുള്ള ബ്രെക്സിറ്റ് കരാറിൽ പുനരാലോചനയില്ലെന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞു.
ഇപ്പോഴത്തെ നിലയിൽ ഒക്ടോബർ 31നാണ് ബ്രിട്ടൻ ഇയു വിടേണ്ടത്. തെരേസാ മേയും ഇയു നേതാക്കളും ചേർന്നു തയാറാക്കിയ കരാർ മൂന്നുവട്ടം ബ്രിട്ടീഷ് പാർലമെന്റ് തള്ളിയതാണ്. ഇതേത്തുടർന്നാണു മേ നേതൃപദവി ഒഴിയുകയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയയാളെ കണ്ടെത്താനുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തത്.
തുടക്കത്തിൽ 11 സ്ഥാനാർഥി മോഹികളാണു രംഗത്തുണ്ടായിരുന്നത്. വ്യാഴാഴ്ച രണ്ട് വോട്ടെടുപ്പു നടത്തി. ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദും പരിസ്ഥിതി സെക്രട്ടറി മൈക്കൽ ഗോവും പുറത്തായി. ഇനി ശേഷിക്കുന്നത് മുൻ വിദേശകാര്യ സെക്രട്ടറി ജോൺസനും ഇപ്പോഴത്തെ വിദേശസെക്രട്ടറി ജറമി ഹണ്ടും. അന്തിമ വോട്ടെടുപ്പ് അടുത്തമാസമാണ്.
പാർട്ടി അംഗങ്ങളായ 16000 പേരിൽ കൂടുതൽ പേർപിന്തുണയ്ക്കുന്നയാൾ മേയുടെ പിൻഗാമിയായി പത്ത് ഡൗണിംഗ് സ്ട്രീറ്റിലെത്തും. ഇതിനിടെ ഗോവിനെ പുറത്താക്കിയത് ചില ചരടുവലികളെത്തുടർന്നായിരുന്നുവെന്ന് ആരോപണമുണ്ട്.
ജൂലൈ ഒന്പതിന് ജോൺസനും ഹണ്ടും തമ്മിൽ ഐടിവിയിൽ സംവാദം നടത്തും.
ഇതേസമയം നിലവിലുള്ള ബ്രെക്സിറ്റ് കരാറിൽ പുനരാലോചനയില്ലെന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞു.
ഇപ്പോഴത്തെ നിലയിൽ ഒക്ടോബർ 31നാണ് ബ്രിട്ടൻ ഇയു വിടേണ്ടത്. തെരേസാ മേയും ഇയു നേതാക്കളും ചേർന്നു തയാറാക്കിയ കരാർ മൂന്നുവട്ടം ബ്രിട്ടീഷ് പാർലമെന്റ് തള്ളിയതാണ്. ഇതേത്തുടർന്നാണു മേ നേതൃപദവി ഒഴിയുകയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയയാളെ കണ്ടെത്താനുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തത്.