ന്യൂഡൽഹി: ബിഹാറിലെ മുസാഫർപുരിൽ മസ്തിഷ്കജ്വരം ബാധിച്ചു 130 കുട്ടികൾ മരിച്ച സംഭവത്തിൽ രാജ്യസഭ ദുഃഖം രേഖപ്പെടുത്തി. ന്യൂസിലന്‍ഡിലും ശ്രീലങ്കയിലും ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനിടെ മുസാഫർപുരിൽ മരിച്ച കുട്ടികൾക്കും ആദരാഞ്ജലി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അധ്യക്ഷന്റെ നിർദേശപ്രകാരം രാജ്യസഭാംഗങ്ങൾ എഴുന്നേറ്റു നിന്നു മൗനം പാലിച്ചു ദുഖം രേഖപ്പെടുത്തി. ശൂന്യവേളയിൽ വിഷയം ഉന്നയിച്ചു സംസാരിക്കാൻ കേരളത്തിൽ നിന്നുള്ള എംപി ബിനോയ് വിശ്വത്തിന് അനുമതി നൽകുകയും ചെയ്തു.
അപകടമെന്നാണ് സർക്കാർ വിശേഷിപ്പിക്കുന്നതെങ്കിലും മുസാഫിർപുരിലെ കുട്ടികളുടെ മരണം കൂട്ടക്കുരുതിയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ഒൗദ്യോഗിക കണക്കുകൾ പ്രകാരം മരിച്ച കുട്ടികളുടെ എണ്ണം 130 ആണ്. എന്നാൽ, 180 കുട്ടികളോളം മരിച്ചിട്ടുണ്ടെന്നാണു വിവരമെന്നും എംപി ചൂണ്ടിക്കാട്ടി. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്കു മതിയായ നഷ്ടപരിഹാരം നൽകണമെന്നും എംപി ആവശ്യപ്പെട്ടു. വിഷയത്തിൽ സഭയിൽ ചർച്ച വേണമെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടെങ്കിലും വെങ്കയ്യ നായിഡു അനുവദിച്ചില്ല.
അപകടമെന്നാണ് സർക്കാർ വിശേഷിപ്പിക്കുന്നതെങ്കിലും മുസാഫിർപുരിലെ കുട്ടികളുടെ മരണം കൂട്ടക്കുരുതിയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ഒൗദ്യോഗിക കണക്കുകൾ പ്രകാരം മരിച്ച കുട്ടികളുടെ എണ്ണം 130 ആണ്. എന്നാൽ, 180 കുട്ടികളോളം മരിച്ചിട്ടുണ്ടെന്നാണു വിവരമെന്നും എംപി ചൂണ്ടിക്കാട്ടി. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്കു മതിയായ നഷ്ടപരിഹാരം നൽകണമെന്നും എംപി ആവശ്യപ്പെട്ടു. വിഷയത്തിൽ സഭയിൽ ചർച്ച വേണമെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടെങ്കിലും വെങ്കയ്യ നായിഡു അനുവദിച്ചില്ല.