റാഞ്ചി: അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി പ്രഭാത് താര ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ 40,000 പേർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ യോഗാസനങ്ങൾ ചെയ്തു. ജാതി, മതം, വർണം, ലിംഗം, പ്രദേശം എന്നിവയ്ക്കെല്ലാം മുകളിലാണ് യോഗയെന്നും ജീവതത്തിന്റെ അവിഭാജ്യഘടകമാക്കി മാറ്റണമെന്നും അന്താരാഷ്ട്ര യോഗാദിനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലും ആദിവാസി ഊരുകളിലും യോഗ എത്തിക്കണം. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒന്നാണ് യോഗ. ആരോഗ്യമുള്ള ശരീരം, സന്തുലിതമായ മനസ്, ഏകതാ മനോഭാവം എന്നിവ യോഗയിലൂടെ ലഭിക്കും. ജ്ഞാനം, കർമം, ഭക്തി എന്നിവയുടെ ഉത്തമ മിശ്രണമാണ് യോഗയെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗം വർധിക്കുന്നതായും യോഗയിലൂടെയും കൃത്യമായ ചികിത്സയിലൂടെയും ഇതിനെ നേരിടണമെന്നും ഹൃദയത്തിനു യോഗ എന്നതാണ് ഇത്തവണത്തെ ചിന്താവിഷയമെന്നും മോദി പറഞ്ഞു.
പ്രസംഗശേഷം വെള്ള ടീഷർട്ടും ട്രാക്സും ധരിച്ചെത്തിയ മോദി ജനങ്ങൾക്കൊപ്പം വിവിധ യോഗാസനങ്ങൾ ചെയ്തു. അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചടങ്ങുകൾ സംഘടിപ്പിച്ചു. 2015 ജൂൺ 21 മുതലാണ് രാജ്യം അന്താരാഷ്ട്ര യോഗാദിനം ആചരിക്കാൻ തുടങ്ങിയത്.
നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലും ആദിവാസി ഊരുകളിലും യോഗ എത്തിക്കണം. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒന്നാണ് യോഗ. ആരോഗ്യമുള്ള ശരീരം, സന്തുലിതമായ മനസ്, ഏകതാ മനോഭാവം എന്നിവ യോഗയിലൂടെ ലഭിക്കും. ജ്ഞാനം, കർമം, ഭക്തി എന്നിവയുടെ ഉത്തമ മിശ്രണമാണ് യോഗയെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗം വർധിക്കുന്നതായും യോഗയിലൂടെയും കൃത്യമായ ചികിത്സയിലൂടെയും ഇതിനെ നേരിടണമെന്നും ഹൃദയത്തിനു യോഗ എന്നതാണ് ഇത്തവണത്തെ ചിന്താവിഷയമെന്നും മോദി പറഞ്ഞു.
പ്രസംഗശേഷം വെള്ള ടീഷർട്ടും ട്രാക്സും ധരിച്ചെത്തിയ മോദി ജനങ്ങൾക്കൊപ്പം വിവിധ യോഗാസനങ്ങൾ ചെയ്തു. അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചടങ്ങുകൾ സംഘടിപ്പിച്ചു. 2015 ജൂൺ 21 മുതലാണ് രാജ്യം അന്താരാഷ്ട്ര യോഗാദിനം ആചരിക്കാൻ തുടങ്ങിയത്.