ന്യൂഡൽഹി: നിപ്പ രോഗ ബാധ സ്ഥിരീകരിച്ചശേഷം ഈ മാസം ആദ്യം കേരളത്തിലേക്ക് വിദഗ്ധ മെഡിക്കൽ സംഘത്തെ അയച്ചിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് കേരളത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. കേരളത്തിൽ നിന്നുള്ള എംപിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവരുടെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.
പഴംതീനി വവ്വാലുകളിൽ നിന്ന് 36 സാംപിളുകളാണ് ശേഖരിച്ചത്. ഇതിൽ 12 എണ്ണത്തിൽ നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ പറവൂർ ഉൾപ്പടെയുള്ള മേഖലകളിൽ നിന്നാണ് കേന്ദ്രത്തിൽ നിന്നുള്ള എട്ടംഗ വിദഗ്ധ സംഘം സാന്പിളുകൾ ശേഖരിച്ചത്. സംസ്ഥാനം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടായിരുന്നെന്നും ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചു.
പഴംതീനി വവ്വാലുകളിൽ നിന്ന് 36 സാംപിളുകളാണ് ശേഖരിച്ചത്. ഇതിൽ 12 എണ്ണത്തിൽ നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ പറവൂർ ഉൾപ്പടെയുള്ള മേഖലകളിൽ നിന്നാണ് കേന്ദ്രത്തിൽ നിന്നുള്ള എട്ടംഗ വിദഗ്ധ സംഘം സാന്പിളുകൾ ശേഖരിച്ചത്. സംസ്ഥാനം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടായിരുന്നെന്നും ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചു.