ചെന്നൈ: കൊടുംചൂടിൽ നേരിയ ആശ്വാസം പകർന്ന് ചെന്നൈയിലെ ചില മേഖലകളിൽ ഇന്നലെ മഴ പെയ്തു. 196 ദിവസത്തിനുശേഷമാണ് ചെന്നൈയിൽ മഴ പെയ്യുന്നത്. അടുത്ത ആറു ദിവസത്തേക്കു ചെന്നൈയിൽ മഴയുണ്ടായേക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ചെന്നൈയുടെ തെക്കൻപ്രദേശങ്ങളായ വേളച്ചേരി, നംഗനല്ലൂർ, മീനന്പാക്കം, മാഡിപാക്കം, പോരൂർ എന്നിവിടങ്ങളിലാണു മഴ പെയ്തത്.
അതേസമയം, ചെന്നൈയിൽ ജലക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. വീട്ടിലിരുന്നു ജോലി ചെയ്യാനാണ് ഐടി കന്പനികൾ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഹോട്ടലുകൾ പ്രവർത്തനം ചുരുക്കി. ഏതാനും ഹോട്ടലുകൾ അടിച്ചിട്ടിരിക്കുകയാണ്. ആശുപത്രികളിലെ പൊതു ശുചിമുറികൾ പൂട്ടി.
ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽനിന്നു ജനങ്ങൾ മാറിത്താമസിക്കാൻ തുടങ്ങിയിട്ടുണ്ട്. ചെന്നൈയിലെ പ്രധാന ജലസ്രോതസുകളായ പുഴൽ, പൂണ്ടി, ചെന്പരാക്കം, ചോഴവാരം എന്നീ തടാകങ്ങൾ വറ്റിവരണ്ടിട്ട് രണ്ടാഴ്ചയിലേറെയായി,
അതേസമയം, ചെന്നൈയിൽ ജലക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. വീട്ടിലിരുന്നു ജോലി ചെയ്യാനാണ് ഐടി കന്പനികൾ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഹോട്ടലുകൾ പ്രവർത്തനം ചുരുക്കി. ഏതാനും ഹോട്ടലുകൾ അടിച്ചിട്ടിരിക്കുകയാണ്. ആശുപത്രികളിലെ പൊതു ശുചിമുറികൾ പൂട്ടി.
ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽനിന്നു ജനങ്ങൾ മാറിത്താമസിക്കാൻ തുടങ്ങിയിട്ടുണ്ട്. ചെന്നൈയിലെ പ്രധാന ജലസ്രോതസുകളായ പുഴൽ, പൂണ്ടി, ചെന്പരാക്കം, ചോഴവാരം എന്നീ തടാകങ്ങൾ വറ്റിവരണ്ടിട്ട് രണ്ടാഴ്ചയിലേറെയായി,