ന്യൂഡൽഹി: ലോക്സഭയിൽ മതപരമായ മുദ്രാവാക്യം വിളികൾ അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർള. യുപിഎ ചെയർപേഴ്സണ് സോണിയ ഗാന്ധിയുടെയും എഐഎംഐഎം എംപി അസദുദീൻ ഒവൈസിയുടെയും തൃണമൂൽ കോണ്ഗ്രസ് എംപിമാരുടെയും സത്യപ്രതിജ്ഞയ്ക്കിടെ ഭരണപക്ഷത്തുനിന്ന് എംപിമാരും മന്ത്രിമാരും ജയ്ശ്രീ റാം വിളിച്ചത് സഭാ രേഖകളിൽ നിന്നു നീക്കംചെയ്ത് പ്രോടേം സ്പീക്കർ വീരേന്ദ്രകുമാറിന്റെ നടപടി ശരിയാണെന്നും സ് പീക്കർ പറഞ്ഞു.
മുദ്രാവാക്യങ്ങൾക്കും പ്ലാക്കാർഡുകൾക്കുമുള്ള ഇടമല്ല പാർലമെന്റ്. അംഗങ്ങൾക്ക് ആരോപണങ്ങൾ ഉന്നയിക്കാം. സർക്കാരിനെ വിമർശിക്കുകയും ചെയ്യാം. എന്നാൽ, മതപരമായ മുദ്രാവാക്യം മുഴക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഓം ബിർള വ്യക്തമാക്കി.
അതേസമയം, ഇന്നലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം ലോക്സഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷ നിരയെ നോക്കി ജയ് ശ്രീറാം എന്നാർത്തു വിളിക്കുന്ന ഭരണപക്ഷത്തെയാണ് കണ്ടത്.
മുദ്രാവാക്യങ്ങൾക്കും പ്ലാക്കാർഡുകൾക്കുമുള്ള ഇടമല്ല പാർലമെന്റ്. അംഗങ്ങൾക്ക് ആരോപണങ്ങൾ ഉന്നയിക്കാം. സർക്കാരിനെ വിമർശിക്കുകയും ചെയ്യാം. എന്നാൽ, മതപരമായ മുദ്രാവാക്യം മുഴക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഓം ബിർള വ്യക്തമാക്കി.
അതേസമയം, ഇന്നലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം ലോക്സഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷ നിരയെ നോക്കി ജയ് ശ്രീറാം എന്നാർത്തു വിളിക്കുന്ന ഭരണപക്ഷത്തെയാണ് കണ്ടത്.