പ്യോംഗ്യാംഗ്: ദ്വിദിന സന്ദർശനത്തിനായി ഇന്നലെ ഉത്തരകൊറിയയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് ഉജ്വല വരവേൽപ് നൽകപ്പെട്ടു. ആണവ പ്രശ്നത്തിൽ അമേരിക്കയുടെ പ്രതികരണം കാത്തിരിക്കുകയാണെന്ന് ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ പറഞ്ഞു.
ഉത്തരകൊറിയയിൽ ഒരു ചൈനീസ് പ്രസിഡന്റ് സന്ദർശനം നടത്തുന്നത് പതിനാലു വർഷത്തിനുശേഷമാണ്.ഇതിനുമുന്‍പ് നാലു തവണ കിമ്മുമായി ചിൻപിംഗ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും പ്യോഗ്യാംഗിൽ എത്തി കൂടിക്കാഴ്ച നടത്തുന്നത് ആദ്യമാണ്. പ്യോഗ്യാംഗിലെത്തിയ ചിൻപിംഗിന് 21 ആചാരവെടി സഹിതമുള്ള വരവേല്പ് ലഭിച്ചു. എയർചൈനാ വിമാനത്തിൽനിന്നു പുറത്തിറങ്ങിയ ചിൻപിംഗും ഭാര്യ പെംഗ് ലിയുവാനും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന ദൃശ്യം ചൈനീസ് ടിവി സംപ്രേഷണം ചെയ്തു. ചിൻപിംഗിനെ വരവേല്‍ക്കാൻ പതിനായിരത്തോളം പേർ തെരുവീഥികളിൽ നിലയുറപ്പിച്ചിരുന്നു.
ജപ്പാനിലെ ഒസാക്കയിൽ ജി20 ഉച്ചകോടിക്കിടെ അടുത്തയാഴ്ച പ്രസിഡന്റ് ട്രംപുമായി ചിൻപിംഗ് ചർച്ച നടത്താനിരിക്കുകയാണ്. അതിനുമുന്‍പു നടന്ന ഉത്തരകൊറിയൻ സന്ദർശനത്തിന് ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നു.
ഉത്തരകൊറിയയിൽ ഒരു ചൈനീസ് പ്രസിഡന്റ് സന്ദർശനം നടത്തുന്നത് പതിനാലു വർഷത്തിനുശേഷമാണ്.ഇതിനുമുന്‍പ് നാലു തവണ കിമ്മുമായി ചിൻപിംഗ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും പ്യോഗ്യാംഗിൽ എത്തി കൂടിക്കാഴ്ച നടത്തുന്നത് ആദ്യമാണ്. പ്യോഗ്യാംഗിലെത്തിയ ചിൻപിംഗിന് 21 ആചാരവെടി സഹിതമുള്ള വരവേല്പ് ലഭിച്ചു. എയർചൈനാ വിമാനത്തിൽനിന്നു പുറത്തിറങ്ങിയ ചിൻപിംഗും ഭാര്യ പെംഗ് ലിയുവാനും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന ദൃശ്യം ചൈനീസ് ടിവി സംപ്രേഷണം ചെയ്തു. ചിൻപിംഗിനെ വരവേല്‍ക്കാൻ പതിനായിരത്തോളം പേർ തെരുവീഥികളിൽ നിലയുറപ്പിച്ചിരുന്നു.
ജപ്പാനിലെ ഒസാക്കയിൽ ജി20 ഉച്ചകോടിക്കിടെ അടുത്തയാഴ്ച പ്രസിഡന്റ് ട്രംപുമായി ചിൻപിംഗ് ചർച്ച നടത്താനിരിക്കുകയാണ്. അതിനുമുന്‍പു നടന്ന ഉത്തരകൊറിയൻ സന്ദർശനത്തിന് ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നു.