വാഷിംഗ്ടൺ ഡിസി: യുഎസിന്റെ സൈനിക ഡ്രോൺ വെടിവച്ചുവീഴ്ത്തിയ ഇറാൻ വലിയ തെറ്റാണു ചെയ്തിരിക്കുന്നതെന്നു പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ്. ഇറാൻ സമയം വ്യാഴാഴ്ച രാവിലെ നാലിന് ഡ്രോൺ വീണ് താമസിയാതെ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ ട്രംപിനെ വിവരം അറിയിച്ചു. ഉടൻ തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, മൈക്ക് പോംപിയോ തുടങ്ങിയവരുമായി ട്രംപ് ചർച്ച നടത്തി. ഗൾഫ് മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ബോൾട്ടൻ ഉടൻ ഇസ്രയേലിനു പോകും.
ഇതേസമയം അന്തർദേശീയ വ്യോമാതിർത്തിയിൽ വച്ചാണ് ഡ്രോണിനു മിസൈൽ ഏറ്റതെന്ന് അമേരിക്ക കള്ളം പറയുകയാണെന്ന് ഇറാൻ വിദേശമന്ത്രി സരീഫ് പറഞ്ഞു. പ്രശ്നം യുഎന്നിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തുമൈൽ ഉയരത്തിൽ വരെ പറക്കാൻ കഴിവുള്ളതും 24 മണിക്കൂർ തുടർച്ചയായി ആകാശത്തു തുടരാൻ സാധിക്കുന്നതുമായ ഇനം ഡ്രോണാണ് ഇറാൻ വീഴ്ത്തിയ ആർക്യൂ4 ഗ്ലോബൽ ഹ്വാക്ക്. ഒരെണ്ണത്തിന്റെ വില പത്തുകോടി ഡോളറാണ്.
ഇതിനുമുന്പും ഇറാൻ യുഎസ് ഡ്രോൺവീഴ്ത്തിയിട്ടുണ്ട്. 2011ൽ ഇറാനിലെ ആണവനിലയങ്ങൾ നിരീക്ഷിക്കാൻ സിഐഎ അയച്ച ആർക്യു170 ഡ്രോൺ ഇറാൻ പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു. ഇതിന്റെ സാങ്കേതിക വിദ്യ മനസിലാക്കി ഇറാൻ ഇത്തരത്തിലുള്ള ഡ്രോണുകൾ നിർമിച്ചു.
ഇതേസമയം അന്തർദേശീയ വ്യോമാതിർത്തിയിൽ വച്ചാണ് ഡ്രോണിനു മിസൈൽ ഏറ്റതെന്ന് അമേരിക്ക കള്ളം പറയുകയാണെന്ന് ഇറാൻ വിദേശമന്ത്രി സരീഫ് പറഞ്ഞു. പ്രശ്നം യുഎന്നിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തുമൈൽ ഉയരത്തിൽ വരെ പറക്കാൻ കഴിവുള്ളതും 24 മണിക്കൂർ തുടർച്ചയായി ആകാശത്തു തുടരാൻ സാധിക്കുന്നതുമായ ഇനം ഡ്രോണാണ് ഇറാൻ വീഴ്ത്തിയ ആർക്യൂ4 ഗ്ലോബൽ ഹ്വാക്ക്. ഒരെണ്ണത്തിന്റെ വില പത്തുകോടി ഡോളറാണ്.
ഇതിനുമുന്പും ഇറാൻ യുഎസ് ഡ്രോൺവീഴ്ത്തിയിട്ടുണ്ട്. 2011ൽ ഇറാനിലെ ആണവനിലയങ്ങൾ നിരീക്ഷിക്കാൻ സിഐഎ അയച്ച ആർക്യു170 ഡ്രോൺ ഇറാൻ പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു. ഇതിന്റെ സാങ്കേതിക വിദ്യ മനസിലാക്കി ഇറാൻ ഇത്തരത്തിലുള്ള ഡ്രോണുകൾ നിർമിച്ചു.