ന്യൂഡൽഹി: ഗുജറാത്തിൽനിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളിൽ നടത്താനുള്ള നീക്കത്തിനെതിരായ ഹർജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നോട്ടീസയച്ചു. ഗുജറാത്ത് പ്രതിപ ക്ഷ നേതാവ് പരേഷ്ഭായ് ധനാനിയാണ് ഹർജി നൽകിയത്. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് രണ്ടു സീറ്റ് ഒഴിവ് വന്നത്. നിലവിലെ അംഗബലം വച്ച് ഒഴിവ് വരുന്ന രണ്ട് സീറ്റിൽ ഒന്ന് കോണ്‍ഗ്രസിന് ജയിക്കാൻ സാധിക്കും. എന്നാൽ, അതിന് ഒരേ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കണം.
അല്ലാത്ത പക്ഷം സഭയിൽ ഭൂരിപക്ഷമുള്ള ബിജെപിക്ക് ആ സീറ്റും നേടാനാവുമെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനോട് രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരു ദിവസം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് രണ്ടു സീറ്റ് ഒഴിവ് വന്നത്. നിലവിലെ അംഗബലം വച്ച് ഒഴിവ് വരുന്ന രണ്ട് സീറ്റിൽ ഒന്ന് കോണ്‍ഗ്രസിന് ജയിക്കാൻ സാധിക്കും. എന്നാൽ, അതിന് ഒരേ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കണം.
അല്ലാത്ത പക്ഷം സഭയിൽ ഭൂരിപക്ഷമുള്ള ബിജെപിക്ക് ആ സീറ്റും നേടാനാവുമെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനോട് രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരു ദിവസം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.