ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ജനതാദൾ-കോൺഗ്രസ് സഖ്യസർക്കാരിൽ ഭിന്നത രൂക്ഷമായതോടെ കോൺഗ്രസ് കർണാടക ഘടകം പിരിച്ചുവിട്ടു. പിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡന്റും തുടരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിൽ അറിയിച്ചു.
മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ സംസ്ഥാനനേതാക്കൾക്കെതിരേ മുതിർന്ന നേതാവ് ആർ. റോഷൻ ബെയ്ഗ് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ബെയ്ഗിനെ സസ്പെൻഡ് ചെയ്തു. മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി ബെയ്ഗ് ആശയവിനിമയം നടത്തിയിരുന്നു. ഇതിനിടെയാണു സംസ്ഥാനഘടകം അപ്പാടെ പിരിച്ചുവിട്ട് കേന്ദ്രനേതൃത്വത്തിന്റെ അറിയിപ്പ് വന്നത്.
താഴെത്തട്ടിൽ പാർട്ടിയെ പുനഃസംഘടിപ്പിക്കാനുള്ള അവസരമാണിതെന്ന് ഹൈക്കമാൻഡ് തീരുമാനത്തെക്കുറിച്ച് പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു. കേന്ദ്രതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക്, ജില്ലാതല ഭാരവാഹികളെ ഉടൻ തീരുമാനിക്കും. സംഘടനാചുമതലയുള്ള എഐസിസി നേതാവ് കെ.സി. വേണുഗോപാലുമായി ആശയവിനിമയം നടത്തി കെപിസിസിയും പുനഃസംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കുവേണ്ടി നിസ്വാർഥ സേവനം കാഴ്ചവച്ചവർക്ക് അർഹിക്കുന്ന അംഗീകാരം നൽകുമെന്നും പിസിസി അധ്യക്ഷൻ പറഞ്ഞു.
മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ സംസ്ഥാനനേതാക്കൾക്കെതിരേ മുതിർന്ന നേതാവ് ആർ. റോഷൻ ബെയ്ഗ് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ബെയ്ഗിനെ സസ്പെൻഡ് ചെയ്തു. മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി ബെയ്ഗ് ആശയവിനിമയം നടത്തിയിരുന്നു. ഇതിനിടെയാണു സംസ്ഥാനഘടകം അപ്പാടെ പിരിച്ചുവിട്ട് കേന്ദ്രനേതൃത്വത്തിന്റെ അറിയിപ്പ് വന്നത്.
താഴെത്തട്ടിൽ പാർട്ടിയെ പുനഃസംഘടിപ്പിക്കാനുള്ള അവസരമാണിതെന്ന് ഹൈക്കമാൻഡ് തീരുമാനത്തെക്കുറിച്ച് പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു. കേന്ദ്രതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക്, ജില്ലാതല ഭാരവാഹികളെ ഉടൻ തീരുമാനിക്കും. സംഘടനാചുമതലയുള്ള എഐസിസി നേതാവ് കെ.സി. വേണുഗോപാലുമായി ആശയവിനിമയം നടത്തി കെപിസിസിയും പുനഃസംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കുവേണ്ടി നിസ്വാർഥ സേവനം കാഴ്ചവച്ചവർക്ക് അർഹിക്കുന്ന അംഗീകാരം നൽകുമെന്നും പിസിസി അധ്യക്ഷൻ പറഞ്ഞു.