ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബിജെപി എംപിയുമായ ഓം ബിർള പതിനേഴാം ലോക്സഭയുടെ സ്പീക്കറായി ചുമതലയേറ്റു. പ്രതിപക്ഷം എതിർസ്ഥാനാർഥിയെ നിർത്താതിരുന്നതിനാൽ ഐകകണ്ഠ്യേനയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചു കൊണ്ടുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്. മുഴുവൻ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അദ്ദേഹത്തെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ അവിസ്മരണീയമായ സംഭാവനകൾ രാജ്യത്തിന് നൽകിയ ആളാണ് ഓം ബിർളയെന്ന് അദ്ദേഹത്തെ അനുമോദിച്ച് നടത്തിയ പ്രസംഗത്തിൽ നരേന്ദ്ര മോദി പറഞ്ഞു. രാജസ്ഥാന്റെ വളർച്ചയിൽ തന്റേതായ പങ്ക് അദ്ദേഹം വഹിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബിജെപി അധ്യക്ഷൻ അമിത് ഷായുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായാണ് ഓം ബിർള.
കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ പുതിയ സ്പീക്കറെ അനുമോദിച്ചു. പാർലമെന്ററി ജനാധിപത്യം നടപ്പാക്കുന്നതിൽ കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും നൽകുന്നതായി അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ അവിസ്മരണീയമായ സംഭാവനകൾ രാജ്യത്തിന് നൽകിയ ആളാണ് ഓം ബിർളയെന്ന് അദ്ദേഹത്തെ അനുമോദിച്ച് നടത്തിയ പ്രസംഗത്തിൽ നരേന്ദ്ര മോദി പറഞ്ഞു. രാജസ്ഥാന്റെ വളർച്ചയിൽ തന്റേതായ പങ്ക് അദ്ദേഹം വഹിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബിജെപി അധ്യക്ഷൻ അമിത് ഷായുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായാണ് ഓം ബിർള.
കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ പുതിയ സ്പീക്കറെ അനുമോദിച്ചു. പാർലമെന്ററി ജനാധിപത്യം നടപ്പാക്കുന്നതിൽ കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും നൽകുന്നതായി അധീർ രഞ്ജൻ ചൗധരി പറഞ്ഞു.