പാറ്റ്ന: ലോകത്ത് കുട്ടികളുടെ അവസ്ഥ ഏറ്റവും മോശമായ മേഖലയായി കണക്കാക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളാണ്. എന്നാൽ മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം മാത്രം നൂറിലേറെ കുട്ടികൾ മരിച്ച ബിഹാറിലെ മുസാഫർപുരിലെ സ്ഥിതി ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ മോശമായ സ്ഥിതിയിലാണെന്നു കണക്കുകൾ പറയുന്നു.
കുട്ടികളുടെ പോഷകാഹാരക്കാര്യത്തിൽ രാജ്യത്ത് ഏറ്റവും മോശം റിക്കാർഡുള്ള ജില്ലകളിലൊന്നാണു മുസാഫർപുർ. അഞ്ചു വയസിൽ താഴെയുള്ള 48 ശതമാനം കുട്ടികളും വളർച്ച മുരടിപ്പുള്ളവരും 17.5 ശതമാനം കുട്ടികൾ ഉയരത്തിനനുസരിച്ച് തൂക്കമില്ലാത്തവരും 42 ശതമാനം കുട്ടികൾ പ്രായത്തിനനുസരിച്ച് തൂക്കമില്ലാത്തവരുമാണ്. ബിഹാറിലെ മറ്റു ജില്ലകളും മുസാഫർപുരിനേക്കാൾ മികച്ചതല്ല. വളർച്ചാ മുരടിപ്പുള്ള കുട്ടികളുടെ ദേശീയ ശരാശരി 38 ശതമാനവും പ്രായത്തിനുസരിച്ച് തൂക്കമില്ലാത്തത് 36 ശതമാനവുമാണ്.
ആഫ്രിക്കൻരാജ്യങ്ങളിൽ 31.3 ശതമാനമാണു വളർച്ചാ മുരടിപ്പുള്ള കുട്ടികൾ. വളർച്ചാ മുരടിപ്പുള്ള കുട്ടികളുടെ ശതമാനത്തിൽ 43 ആഫ്രിക്കൻ രാജ്യങ്ങൾ മുസാഫർപുരിനേക്കാൾ താഴെയാണ്. ഘാന(18.8 %), സിയേറ ലിയോണ്‍(28.8 %), സൗത്ത് സുഡാൻ(31.1 %), നൈജീരിയ(32.9 %) ഉഗാണ്ട(34.2%) തുടങ്ങിയ രാജ്യങ്ങളിൽ മുസാഫർപുരിനേക്കാൾ മെച്ചപ്പെട്ട സ്ഥിതിയാണ്.
മുസാഫർപുരിൽ 7.8 ശതമാനം കുട്ടികൾക്കു മാത്രമാണ് ശരിയായ പോഷകാഹാരം ലഭിക്കുന്നത്.ലോകത്ത് വർഷംതോറും 27 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിക്കുന്നു.
കുട്ടികളുടെ പോഷകാഹാരക്കാര്യത്തിൽ രാജ്യത്ത് ഏറ്റവും മോശം റിക്കാർഡുള്ള ജില്ലകളിലൊന്നാണു മുസാഫർപുർ. അഞ്ചു വയസിൽ താഴെയുള്ള 48 ശതമാനം കുട്ടികളും വളർച്ച മുരടിപ്പുള്ളവരും 17.5 ശതമാനം കുട്ടികൾ ഉയരത്തിനനുസരിച്ച് തൂക്കമില്ലാത്തവരും 42 ശതമാനം കുട്ടികൾ പ്രായത്തിനനുസരിച്ച് തൂക്കമില്ലാത്തവരുമാണ്. ബിഹാറിലെ മറ്റു ജില്ലകളും മുസാഫർപുരിനേക്കാൾ മികച്ചതല്ല. വളർച്ചാ മുരടിപ്പുള്ള കുട്ടികളുടെ ദേശീയ ശരാശരി 38 ശതമാനവും പ്രായത്തിനുസരിച്ച് തൂക്കമില്ലാത്തത് 36 ശതമാനവുമാണ്.
ആഫ്രിക്കൻരാജ്യങ്ങളിൽ 31.3 ശതമാനമാണു വളർച്ചാ മുരടിപ്പുള്ള കുട്ടികൾ. വളർച്ചാ മുരടിപ്പുള്ള കുട്ടികളുടെ ശതമാനത്തിൽ 43 ആഫ്രിക്കൻ രാജ്യങ്ങൾ മുസാഫർപുരിനേക്കാൾ താഴെയാണ്. ഘാന(18.8 %), സിയേറ ലിയോണ്‍(28.8 %), സൗത്ത് സുഡാൻ(31.1 %), നൈജീരിയ(32.9 %) ഉഗാണ്ട(34.2%) തുടങ്ങിയ രാജ്യങ്ങളിൽ മുസാഫർപുരിനേക്കാൾ മെച്ചപ്പെട്ട സ്ഥിതിയാണ്.
മുസാഫർപുരിൽ 7.8 ശതമാനം കുട്ടികൾക്കു മാത്രമാണ് ശരിയായ പോഷകാഹാരം ലഭിക്കുന്നത്.ലോകത്ത് വർഷംതോറും 27 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിക്കുന്നു.