ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതി ബിഹാർ സ്വദേശി യുവതി ആദ്യം പരാതി നൽകിയത് സിപിഎം കേന്ദ്ര നേതൃത്വത്തിനെന്ന് സൂചന.
മുംബൈയിൽ താമസമാക്കിയ യുവതി ജൂണ്‍ 13ന് മഹാരാഷ്ട്ര പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. എന്നാൽ, ഇതിനു മുന്‍പുതന്നെ യുവതി പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു എന്നാണു വിവരം. നേതൃയോഗങ്ങൾക്കായി ഡൽഹിയിലെത്തിയ സംസ്ഥാന ഘടകത്തിലുള്ളവരുമായി പാർട്ടി കേന്ദ്ര നേതൃത്വം ഇക്കാര്യം സംസാരിക്കുകയും ചെയ്തു. പാർട്ടിയുമായി ബന്ധമില്ലാത്തതിനാൽ ബിനോയ് കേസ് വ്യക്തിപരമായി നേരിടട്ടെയെന്നായിരുന്നു പരാതിയിൽ കേന്ദ്ര നേതൃത്വം സീകരിച്ച നിലപാട്. വ്യക്തിപരമായ വിഷയമായതിനാൽ പാർട്ടി നേതാക്കൾ കേസിൽ ഇടപെടരുതെന്നും നിർദേശിച്ചു. അതേസമയം, ബിനോയ് കോടിയേരിക്കെതിരെ സാന്പത്തിക തട്ടിപ്പ് പരാതി ലഭിച്ചപ്പോൾ കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടിറി കോടിയേരി ബാലകൃഷ്ണനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
മുംബൈയിൽ താമസമാക്കിയ യുവതി ജൂണ്‍ 13ന് മഹാരാഷ്ട്ര പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. എന്നാൽ, ഇതിനു മുന്‍പുതന്നെ യുവതി പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു എന്നാണു വിവരം. നേതൃയോഗങ്ങൾക്കായി ഡൽഹിയിലെത്തിയ സംസ്ഥാന ഘടകത്തിലുള്ളവരുമായി പാർട്ടി കേന്ദ്ര നേതൃത്വം ഇക്കാര്യം സംസാരിക്കുകയും ചെയ്തു. പാർട്ടിയുമായി ബന്ധമില്ലാത്തതിനാൽ ബിനോയ് കേസ് വ്യക്തിപരമായി നേരിടട്ടെയെന്നായിരുന്നു പരാതിയിൽ കേന്ദ്ര നേതൃത്വം സീകരിച്ച നിലപാട്. വ്യക്തിപരമായ വിഷയമായതിനാൽ പാർട്ടി നേതാക്കൾ കേസിൽ ഇടപെടരുതെന്നും നിർദേശിച്ചു. അതേസമയം, ബിനോയ് കോടിയേരിക്കെതിരെ സാന്പത്തിക തട്ടിപ്പ് പരാതി ലഭിച്ചപ്പോൾ കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടിറി കോടിയേരി ബാലകൃഷ്ണനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.