വാഷിംഗ്ടൺ ഡിസി: ഒരാഴ്ചമുന്പ് ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേർക്കുണ്ടായ ആക്രമണത്തിൽ ഇറാനാണെന്ന ആരോപണം അമേരിക്ക തുടർന്നു. ആക്രമണത്തിന് ഉപയോഗിച്ച മൈനുകൾക്ക് ഇറാന്റെ മൈനുകളുമായി സാമ്യം ഉണ്ടെന്ന് യുഎസ് നേവിയിലെ എക്സ്പ്ലോസീവ് വിദഗ്ധനായ കമാൻഡർ ഷോൺ കിഡോ പറഞ്ഞു.
ആക്രമണമേഖലയിൽനിന്നു കണ്ടെടുത്തതെന്നു പറഞ്ഞ് പൊട്ടാത്ത മൈനുകൾ യുഎസ് നേവി കഴിഞ്ഞ ദിവസം റിപ്പോർട്ടർമാരെ കാണിച്ചിരുന്നു. ഇറാനിലെ വിപ്ലവഗാർഡുകൾ എണ്ണടാങ്കറിൽനിന്ന് മൈനുകൾ നീക്കം ചെയ്യുന്നത് എന്നു വിശദീകരിച്ച് വീഡിയോകളും പുറത്തുവിട്ടിരുന്നു. അതേസമയം ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് ഇറാൻ ആവർത്തിക്കുന്നു.
ഇതിനിടെ, ഇന്നലെ തെക്കൻ ഇറാക്കിലെ ബസ്രയിലെ എണ്ണ ഖനന മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്നു തൊഴിലാളികൾക്കു പരിക്കേറ്റു. യുഎസിലെ എക്സോൺ മൊബീൽ കന്പനിയടക്കം ഇവിടെ ഖനനം നടത്തുന്നുണ്ട്.
ആക്രമണമേഖലയിൽനിന്നു കണ്ടെടുത്തതെന്നു പറഞ്ഞ് പൊട്ടാത്ത മൈനുകൾ യുഎസ് നേവി കഴിഞ്ഞ ദിവസം റിപ്പോർട്ടർമാരെ കാണിച്ചിരുന്നു. ഇറാനിലെ വിപ്ലവഗാർഡുകൾ എണ്ണടാങ്കറിൽനിന്ന് മൈനുകൾ നീക്കം ചെയ്യുന്നത് എന്നു വിശദീകരിച്ച് വീഡിയോകളും പുറത്തുവിട്ടിരുന്നു. അതേസമയം ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് ഇറാൻ ആവർത്തിക്കുന്നു.
ഇതിനിടെ, ഇന്നലെ തെക്കൻ ഇറാക്കിലെ ബസ്രയിലെ എണ്ണ ഖനന മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്നു തൊഴിലാളികൾക്കു പരിക്കേറ്റു. യുഎസിലെ എക്സോൺ മൊബീൽ കന്പനിയടക്കം ഇവിടെ ഖനനം നടത്തുന്നുണ്ട്.