ന്യൂഡൽഹി: രാജസ്ഥാനിൽനിന്നുള്ള ബിജെപി എംപി ഓം ബിർള ലോക്സഭാ സ്പീക്കറാകും. സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ എൻഡിഎ നാമനിർദേശം ചെയ്തു.
രണ്ടാം തവണ എംപി ആകുന്ന ഓം ബിർള മൂന്നു തവണ രാജസ്ഥാൻ നിയമസഭയിൽ കോട്ട-ബൂന്ദി മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎ ആയിരുന്നു. കോണ്ഗ്രസ് കൂടി പിന്തുണയ്ക്കുന്നു എന്നു വ്യക്തമാക്കിയതോടെ ഏകകണ്ഠ്യേന ആയിരിക്കും ഓം ബിർളയെ തെരഞ്ഞെടുക്കുക.
ഫലത്തിൽ ഓം ബിർള തന്നെ ലോക്സഭ സ്പീക്കർ എന്നുറപ്പായെങ്കിലും സ്പീക്കർ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾക്കുള്ള സമയക്രമം പൂർത്തിയായ ശേഷം മാത്രമേ പ്രഖ്യപനമുണ്ടാകൂ. ഇന്നാണ് തെരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓം ബിർളയുടെ പേരു നിർദേശിച്ചത്. ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ, ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് എന്നിവർ ഇതിനെ പിന്താങ്ങി.
സാധാരണയായി ദീർഘകാലം എംപിയായി പാർലമെന്റിൽ എത്തിയിട്ടുള്ളവരെയാണ് സ്പീക്കർ സ്ഥാനത്തേക്ക് നിയമിക്കുന്നത്. എട്ടു തവണ എംപിയായ മേനക ഗാന്ധിയെ പരിഗ ണിച്ചില്ല.
എന്നാൽ, രണ്ടു തവണ മാത്രം എംപിയായിട്ടുള്ളവരെ സ്പീക്കർ ആയി ഇതിന് മുൻപും നിയമിച്ചിട്ടുണ്ട്. ശിവസേന നേതാവായിരുന്ന മനോഹർ ജോഷിയായിരുന്നു ആ ഗണത്തിൽ ആദ്യം സ്പീക്കറായത്.
സെബി മാത്യു
രണ്ടാം തവണ എംപി ആകുന്ന ഓം ബിർള മൂന്നു തവണ രാജസ്ഥാൻ നിയമസഭയിൽ കോട്ട-ബൂന്ദി മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎ ആയിരുന്നു. കോണ്ഗ്രസ് കൂടി പിന്തുണയ്ക്കുന്നു എന്നു വ്യക്തമാക്കിയതോടെ ഏകകണ്ഠ്യേന ആയിരിക്കും ഓം ബിർളയെ തെരഞ്ഞെടുക്കുക.
ഫലത്തിൽ ഓം ബിർള തന്നെ ലോക്സഭ സ്പീക്കർ എന്നുറപ്പായെങ്കിലും സ്പീക്കർ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾക്കുള്ള സമയക്രമം പൂർത്തിയായ ശേഷം മാത്രമേ പ്രഖ്യപനമുണ്ടാകൂ. ഇന്നാണ് തെരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓം ബിർളയുടെ പേരു നിർദേശിച്ചത്. ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ, ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് എന്നിവർ ഇതിനെ പിന്താങ്ങി.
സാധാരണയായി ദീർഘകാലം എംപിയായി പാർലമെന്റിൽ എത്തിയിട്ടുള്ളവരെയാണ് സ്പീക്കർ സ്ഥാനത്തേക്ക് നിയമിക്കുന്നത്. എട്ടു തവണ എംപിയായ മേനക ഗാന്ധിയെ പരിഗ ണിച്ചില്ല.
എന്നാൽ, രണ്ടു തവണ മാത്രം എംപിയായിട്ടുള്ളവരെ സ്പീക്കർ ആയി ഇതിന് മുൻപും നിയമിച്ചിട്ടുണ്ട്. ശിവസേന നേതാവായിരുന്ന മനോഹർ ജോഷിയായിരുന്നു ആ ഗണത്തിൽ ആദ്യം സ്പീക്കറായത്.
സെബി മാത്യു