മുസാഫർപുർ: ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ ചികിത്സയിലിരിക്കുന്ന ആശുപത്രികൾ സന്ദർശിച്ച മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരേ രോഗികളുടെ ബന്ധുക്കൾ പ്രതിഷേധിച്ചതു സംഘർഷാവസ്ഥ സൃഷ്ടിച്ചു. മുഖ്യമന്ത്രി നേരത്തേ എത്തിയിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
108 കുട്ടികളാണു രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. ജൂൺ ഒന്നു മുതൽ മുന്നൂറിലധികം കുട്ടികളാണ് രോഗലക്ഷണങ്ങളുമായി എസ്കെഎംസിഎച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കേജരിവാൾ ആശുപത്രിയിലും കുട്ടികൾ ചികിത്സയിലുണ്ട്. ഡൽഹിയിൽനിന്ന് ഇന്നലെയാണു നിതീഷ് ബിഹാറിൽ തിരിച്ചെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ഡോക്ടർമാരുമായും നിതീഷ് അടിയന്തര ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചികിത്സയിലിരിക്കുന്ന കുട്ടികളുടെ ചെലവ് സർക്കാർ വഹിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, എംഎൽഎ സുരേഷ് ശർമ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നിതീഷിനെ അനുഗമിച്ചു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞാണ്(ഹൈപ്പഗ്ലൈസീമിയ) ഭൂരിഭാഗം കുട്ടികളും മരിച്ചതെന്നാണ് അധികൃതരുടെ വാദം.
108 കുട്ടികളാണു രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. ജൂൺ ഒന്നു മുതൽ മുന്നൂറിലധികം കുട്ടികളാണ് രോഗലക്ഷണങ്ങളുമായി എസ്കെഎംസിഎച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കേജരിവാൾ ആശുപത്രിയിലും കുട്ടികൾ ചികിത്സയിലുണ്ട്. ഡൽഹിയിൽനിന്ന് ഇന്നലെയാണു നിതീഷ് ബിഹാറിൽ തിരിച്ചെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ഡോക്ടർമാരുമായും നിതീഷ് അടിയന്തര ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചികിത്സയിലിരിക്കുന്ന കുട്ടികളുടെ ചെലവ് സർക്കാർ വഹിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, എംഎൽഎ സുരേഷ് ശർമ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നിതീഷിനെ അനുഗമിച്ചു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞാണ്(ഹൈപ്പഗ്ലൈസീമിയ) ഭൂരിഭാഗം കുട്ടികളും മരിച്ചതെന്നാണ് അധികൃതരുടെ വാദം.