ന്യൂഡൽഹി: സത്യപ്രതിജ്ഞ ചടങ്ങിന്റെ രണ്ടാം ദിവസമായ ഇന്നലെ ലോക്സഭാ ബഹളത്തിൽ മുങ്ങി. പശ്ചിമബംഗാളിൽനിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് ബഹളമുണ്ടായത്. ബംഗാളിൽ നിന്നു വിജയിച്ചു വന്ന ബിജെപി എംപിമാർ സത്യപ്രതിജ്ഞയ്ക്കായി നടുത്തളത്തിലെത്തിയപ്പോൾ ഭരണപക്ഷം ജയ്ശ്രീറാം മുഴക്കിയും ഡസ്കിലടിച്ചും സഭ ശബ്ദമുഖരിതമാക്കി. പ്രോടേം സ്പീക്കർ വിലക്കിയിട്ടും ബിജെപി എംപിമാർ ഭാരത് മാതാ കീ ജയ്, ജയ്ശ്രീ രാം വിളികളോടെയാണ് സത്യവാചകം ചൊല്ലി അവസാനിപ്പിച്ചത്.
ഇതിനിടെ ബിജെപി, ബിഎസ്പി, തൃണമൂൽ കോണ്‍ഗ്രസ് എംപിമാർ മുദ്രാവാക്യം മുഴക്കി ഏറ്റുമുട്ടിയതോടെയാണ് സഭ ബഹളത്തിൽ മുങ്ങിയത്. ഒരു നീണ്ട ശ്ലോകത്തോടെ സത്യപ്രതിജ്ഞ തുടങ്ങിയ തൃണമൂൽ എംപി കല്യാണ്‍ ബാനർജി ഉച്ചത്തിൽ ജയ് ഹിന്ദ്, ജയ് ബംഗ്ലാ എന്നു വിളിച്ചാണ് അവസാനിപ്പിച്ചത്. തൊട്ടു പിന്നാലെ വന്ന അപ്രൂപ പൊഡ്ഡർ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ മമത സിന്ദാബാദ് എന്നു വിളിച്ചാണ് വേദി വിട്ടത്. ഇതോടെ ഭരണപക്ഷവും ഇളകി. ജയ്ശ്രീ രാം വിളിച്ചു ബംഗാൾ പക്ഷത്തെ പ്രകോപിപ്പിച്ചതോടെ സഭ ബഹളത്തിൽ മുങ്ങുകയായിരുന്നു.
അതിനിടെ, സമാജ് വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ വന്ദേമാതരത്തോട് വിമുഖത പ്രകടിപ്പിച്ചപ്പോൾ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ഭരണപക്ഷത്തു നിന്നു മുറവിളികൾ ഉയർന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം ഭാരത് മാതാ കീ ജയ് എന്നു രണ്ടു തവണ മുദ്രാവാക്യം മുഴക്കിയ ബിജെപി എംപി അരുണ്‍ കുമാർ സാഗറിനെ നോക്കി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, വണ്‍ മോർ ടൈം (ഒരിക്കൽ കൂടി) എന്ന് പരിഹാസരൂപേണ ആവശ്യപ്പെട്ടത് പ്രതിപക്ഷ നിരയിൽ ചിരി പടർത്തി. രാഹുൽ രണ്ടാമതും വണ്‍ മോർ ടൈം എന്നു പറഞ്ഞപ്പോൾ അരുണ്‍ കുമാർ വീണ്ടും ഭാരത് മാതാ കി ജയ് വിളിച്ചു. രാഹുൽ ഒരിക്കൽ കൂടി ആവശ്യപ്പെടുകയാണെങ്കിൽ വീണ്ടും വിളിക്കാമെന്ന് പറഞ്ഞ അരുണ്‍ കുമാർ നടുത്തളത്തിൽ എന്തിനും തയാറായി നിന്നു. താൻ ഭാരത് മാതാ എന്നു വിളിക്കുന്പോൾ രാഹുൽ കീ ജയ് എന്നു ഏറ്റു വിളിക്കണം എന്നായിരുന്നു ബിജെപി എംപിയുടെ വെല്ലുവിളി. തുടർന്ന് രാഹുൽ ജയ് ഹിന്ദ് എന്നു വിളിച്ചതോടെ പ്രതിപക്ഷ നിര ഒന്നടങ്കം ഏറ്റു വിളിച്ചു.
ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദീൻ ഒവൈസി സത്യപ്രതിജ്ഞയ്ക്കുശേഷം ജയ് ഭീം, ജയ് മീം, തഖബീർ അല്ലാഹു അക്ബർ, ജയ് ഹിന്ദ് എന്നാർത്തു വിളിച്ചു. ഇതിനെ ജയ്ശ്രീ റാം ഭാരത് മാതാ കീ ജയ് എന്നാർത്തു വിളിച്ചാണ് ഭരണപക്ഷം നേരിട്ടത്. സഭയ്ക്കു പുറത്തിറങ്ങിയ ഒവൈസി പറഞ്ഞത് തന്നെക്കാണുന്പോൾ അവർക്ക് ശ്രീരാമനെ ഓർമ വരുന്നുണ്ടെങ്കിൽ നല്ലത് എന്നാണ്. അവർ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും മുസാഫിർപൂരിൽ കൊല്ലപ്പെട്ട കുട്ടികളെക്കുറിച്ചും ഓർമിക്കട്ടെയെന്നും ഒവൈസി പറഞ്ഞു.
അതിനിടെ, വിദ്വേഷ പരാമർശങ്ങൾക്കു കുപ്രിസിദ്ധി നേടിയ ബിജെപി എംപി സാക്ഷി മഹാരാജ് അയോധ്യയെ ചൂണ്ടിക്കാട്ടി ക്ഷേത്രം അവിടെ പണിയും എന്നു പറഞ്ഞാണ് സത്യവാചകം അവസാനിപ്പിച്ചത്. സത്യപ്രതിജ്ഞയ്ക്കൊടുവിൽ ജയ് ശ്രീറാം എന്നു പറഞ്ഞ സാക്ഷിയെ ഭരണപക്ഷം ഡെസ്കിൽ തട്ടി അഭിനന്ദിച്ചു. അപ്പോഴാണ് ആവേശഭരിതനായ വിവാദ സന്യാസി മന്ദിർ വഹീ ബനായേംഗെ (ക്ഷേത്രം അവിടെ പണിയും) എന്നു പറഞ്ഞത്.
ഇതിനിടെ ബിജെപി, ബിഎസ്പി, തൃണമൂൽ കോണ്‍ഗ്രസ് എംപിമാർ മുദ്രാവാക്യം മുഴക്കി ഏറ്റുമുട്ടിയതോടെയാണ് സഭ ബഹളത്തിൽ മുങ്ങിയത്. ഒരു നീണ്ട ശ്ലോകത്തോടെ സത്യപ്രതിജ്ഞ തുടങ്ങിയ തൃണമൂൽ എംപി കല്യാണ്‍ ബാനർജി ഉച്ചത്തിൽ ജയ് ഹിന്ദ്, ജയ് ബംഗ്ലാ എന്നു വിളിച്ചാണ് അവസാനിപ്പിച്ചത്. തൊട്ടു പിന്നാലെ വന്ന അപ്രൂപ പൊഡ്ഡർ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ മമത സിന്ദാബാദ് എന്നു വിളിച്ചാണ് വേദി വിട്ടത്. ഇതോടെ ഭരണപക്ഷവും ഇളകി. ജയ്ശ്രീ രാം വിളിച്ചു ബംഗാൾ പക്ഷത്തെ പ്രകോപിപ്പിച്ചതോടെ സഭ ബഹളത്തിൽ മുങ്ങുകയായിരുന്നു.
അതിനിടെ, സമാജ് വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ വന്ദേമാതരത്തോട് വിമുഖത പ്രകടിപ്പിച്ചപ്പോൾ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ഭരണപക്ഷത്തു നിന്നു മുറവിളികൾ ഉയർന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം ഭാരത് മാതാ കീ ജയ് എന്നു രണ്ടു തവണ മുദ്രാവാക്യം മുഴക്കിയ ബിജെപി എംപി അരുണ്‍ കുമാർ സാഗറിനെ നോക്കി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, വണ്‍ മോർ ടൈം (ഒരിക്കൽ കൂടി) എന്ന് പരിഹാസരൂപേണ ആവശ്യപ്പെട്ടത് പ്രതിപക്ഷ നിരയിൽ ചിരി പടർത്തി. രാഹുൽ രണ്ടാമതും വണ്‍ മോർ ടൈം എന്നു പറഞ്ഞപ്പോൾ അരുണ്‍ കുമാർ വീണ്ടും ഭാരത് മാതാ കി ജയ് വിളിച്ചു. രാഹുൽ ഒരിക്കൽ കൂടി ആവശ്യപ്പെടുകയാണെങ്കിൽ വീണ്ടും വിളിക്കാമെന്ന് പറഞ്ഞ അരുണ്‍ കുമാർ നടുത്തളത്തിൽ എന്തിനും തയാറായി നിന്നു. താൻ ഭാരത് മാതാ എന്നു വിളിക്കുന്പോൾ രാഹുൽ കീ ജയ് എന്നു ഏറ്റു വിളിക്കണം എന്നായിരുന്നു ബിജെപി എംപിയുടെ വെല്ലുവിളി. തുടർന്ന് രാഹുൽ ജയ് ഹിന്ദ് എന്നു വിളിച്ചതോടെ പ്രതിപക്ഷ നിര ഒന്നടങ്കം ഏറ്റു വിളിച്ചു.
ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദീൻ ഒവൈസി സത്യപ്രതിജ്ഞയ്ക്കുശേഷം ജയ് ഭീം, ജയ് മീം, തഖബീർ അല്ലാഹു അക്ബർ, ജയ് ഹിന്ദ് എന്നാർത്തു വിളിച്ചു. ഇതിനെ ജയ്ശ്രീ റാം ഭാരത് മാതാ കീ ജയ് എന്നാർത്തു വിളിച്ചാണ് ഭരണപക്ഷം നേരിട്ടത്. സഭയ്ക്കു പുറത്തിറങ്ങിയ ഒവൈസി പറഞ്ഞത് തന്നെക്കാണുന്പോൾ അവർക്ക് ശ്രീരാമനെ ഓർമ വരുന്നുണ്ടെങ്കിൽ നല്ലത് എന്നാണ്. അവർ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും മുസാഫിർപൂരിൽ കൊല്ലപ്പെട്ട കുട്ടികളെക്കുറിച്ചും ഓർമിക്കട്ടെയെന്നും ഒവൈസി പറഞ്ഞു.
അതിനിടെ, വിദ്വേഷ പരാമർശങ്ങൾക്കു കുപ്രിസിദ്ധി നേടിയ ബിജെപി എംപി സാക്ഷി മഹാരാജ് അയോധ്യയെ ചൂണ്ടിക്കാട്ടി ക്ഷേത്രം അവിടെ പണിയും എന്നു പറഞ്ഞാണ് സത്യവാചകം അവസാനിപ്പിച്ചത്. സത്യപ്രതിജ്ഞയ്ക്കൊടുവിൽ ജയ് ശ്രീറാം എന്നു പറഞ്ഞ സാക്ഷിയെ ഭരണപക്ഷം ഡെസ്കിൽ തട്ടി അഭിനന്ദിച്ചു. അപ്പോഴാണ് ആവേശഭരിതനായ വിവാദ സന്യാസി മന്ദിർ വഹീ ബനായേംഗെ (ക്ഷേത്രം അവിടെ പണിയും) എന്നു പറഞ്ഞത്.