അലാഹാബാദ്: 2005ൽ അയോധ്യയിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതികളായ നാലു പേർക്ക് ജീവപര്യന്തം തടവ്. ഒരു പ്രതിയെ വെറുതെ വിട്ടു. 2.4 ലക്ഷം രൂപ വീതം പ്രതികൾ പിഴയടയ്ക്കാനും പ്രത്യേക കോടതി ജഡ്ജി ദിനേശ് ചന്ദ്ര ഉത്തരവിട്ടു. ഡോക്ടർ ഇർഫാൻ, ഷക്കീൽ അഹമ്മദ്, അസിഫ് ഇക്ബാൽ, മുഹമ്മദ് നസീം എന്നിവരെയാണു ശിക്ഷിച്ചത്. മുഹമ്മദ് അസീസിനെ വെറുതെ വിട്ടു. ഉത്തർപ്രദേശിലെ സഹരാൻപുർ സ്വദേശിയാണ് ഡോക്ടർ ഇർഫാൻ. മറ്റുള്ളവർ കാഷ്മീരിലെ പൂഞ്ച് സ്വദേശികളാണ്.
2005 ജൂലൈ അഞ്ചിന് അയോധ്യയിലെ തർക്കഭൂമിയിൽ സ്ഥിതി ചെയ്യുന്ന താത്കാലിക ക്ഷേത്രത്തിനു നേർക്കു നടന്ന ഭീകരാക്രമണത്തിൽ രണ്ടു നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു. ഏഴു സിആർപിഎഫ് ജവാന്മാർക്കു പരിക്കേറ്റു. ആക്രമണം നടത്തിയ അഞ്ച് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെയും സുരക്ഷാസേന വധിച്ചിരുന്നു.ആക്രമണത്തിനു പദ്ധതി നടത്തിയവരാണു ശിക്ഷിക്കപ്പെട്ടത്.
2005 ജൂലൈ അഞ്ചിന് അയോധ്യയിലെ തർക്കഭൂമിയിൽ സ്ഥിതി ചെയ്യുന്ന താത്കാലിക ക്ഷേത്രത്തിനു നേർക്കു നടന്ന ഭീകരാക്രമണത്തിൽ രണ്ടു നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു. ഏഴു സിആർപിഎഫ് ജവാന്മാർക്കു പരിക്കേറ്റു. ആക്രമണം നടത്തിയ അഞ്ച് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെയും സുരക്ഷാസേന വധിച്ചിരുന്നു.ആക്രമണത്തിനു പദ്ധതി നടത്തിയവരാണു ശിക്ഷിക്കപ്പെട്ടത്.