വാഷിംഗ്ടൺ ഡിസി: ഈയിടെ ഗൾഫിൽ എണ്ണടാങ്കറുകൾക്കു നേരേ നടന്ന ആക്രമണത്തിന്റെ പേരിൽ ഇറാനെതിരേ യുദ്ധത്തിനില്ലെന്നു പ്രസിഡന്റ് ട്രംപ്. ടൈം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ടാങ്കർ ആക്രമണം നിസാര സംഭവമായി ട്രംപ് ചിത്രീകരിച്ചത്. എന്നാൽ ഇറാൻ അണ്വായുധം സ്വായത്തമാക്കുന്നതു തടയാൻ തീർച്ചയായും യുദ്ധം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെന്റഗണും റിപ്പബ്ലിക്കന്മാരും പരസ്യമായി എടുത്ത നിലപാടിനു വിരുദ്ധമാണ് ട്രംപിന്റെ സമീപനം. ഗൾഫിലേക്ക് ആയിരം സൈനികരെക്കൂടി അയയ്ക്കുമെന്നു പെന്റഗൺ പ്രഖ്യാപിച്ചു. പശ്ചിമേഷ്യൻ എണ്ണ കൂടുതൽ ആവശ്യമുള്ളത് മറ്റു രാജ്യക്കാർക്കാണെന്നും അമേരിക്കയ്ക്ക് വേണ്ടത്ര എണ്ണയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു.
പെന്റഗണും റിപ്പബ്ലിക്കന്മാരും പരസ്യമായി എടുത്ത നിലപാടിനു വിരുദ്ധമാണ് ട്രംപിന്റെ സമീപനം. ഗൾഫിലേക്ക് ആയിരം സൈനികരെക്കൂടി അയയ്ക്കുമെന്നു പെന്റഗൺ പ്രഖ്യാപിച്ചു. പശ്ചിമേഷ്യൻ എണ്ണ കൂടുതൽ ആവശ്യമുള്ളത് മറ്റു രാജ്യക്കാർക്കാണെന്നും അമേരിക്കയ്ക്ക് വേണ്ടത്ര എണ്ണയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു.