ജനീവ: മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസി തിങ്കളാഴ്ച വിചാരണവേളയിൽ കോടതി മുറിയിൽ കുഴഞ്ഞുവീണു മരിക്കാനിടയായ സംഭവത്തെക്കുറിച്ചു സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യുഎൻ മനുഷ്യാവകാശക്കമ്മീഷൻ ആവശ്യപ്പെട്ടു.
ഗ്ലാസ്നിർമിത പ്രതിക്കൂട്ടിലായിരുന്ന മുർസി അഞ്ചു മിനിറ്റോളം കോടതിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. തനിക്ക് പല രഹസ്യങ്ങളും അറിയാമെന്നും എന്നാൽ രാജ്യതാത്പര്യത്തിനു മുൻഗണന നൽകുന്നതിനാൽ വെളിപ്പെടുത്തുന്നില്ലെന്നും മുർസി പറഞ്ഞതായി ഒരു കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു. കോടതി പിരിയാൻ തുടങ്ങുന്പോൾ മുർസി പെട്ടെന്ന് മോഹാത്സ്യപ്പെട്ടു വീഴുകയായിരുന്നു. പ്രതിക്കൂട്ടിൽ ഒപ്പമുണ്ടായിരുന്ന മറ്റു ബ്രദർഹുഡ് അംഗങ്ങളിലൊരാൾ പ്രഥമശുശൂഷ നൽകാൻ ശ്രമിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മുർസിയുടെ മൃതദേഹം ഇന്നലെ കിഴക്കൻ കയ്റോയിലെ കബർസ്ഥാനിൽ കബറടക്കി. അടുത്ത കുടുംബാംഗങ്ങളെ മാത്രമേ പങ്കെടുപ്പിച്ചുള്ളൂ. ഷാർഖിയാ പ്രവിശ്യയിലെ കുടുംബശ്മശാനത്തിൽ കബറടക്കണമെന്ന ആവശ്യം സൈനികഭരണകൂടം നിഷേധിച്ചു.
ഗ്ലാസ്നിർമിത പ്രതിക്കൂട്ടിലായിരുന്ന മുർസി അഞ്ചു മിനിറ്റോളം കോടതിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. തനിക്ക് പല രഹസ്യങ്ങളും അറിയാമെന്നും എന്നാൽ രാജ്യതാത്പര്യത്തിനു മുൻഗണന നൽകുന്നതിനാൽ വെളിപ്പെടുത്തുന്നില്ലെന്നും മുർസി പറഞ്ഞതായി ഒരു കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു. കോടതി പിരിയാൻ തുടങ്ങുന്പോൾ മുർസി പെട്ടെന്ന് മോഹാത്സ്യപ്പെട്ടു വീഴുകയായിരുന്നു. പ്രതിക്കൂട്ടിൽ ഒപ്പമുണ്ടായിരുന്ന മറ്റു ബ്രദർഹുഡ് അംഗങ്ങളിലൊരാൾ പ്രഥമശുശൂഷ നൽകാൻ ശ്രമിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മുർസിയുടെ മൃതദേഹം ഇന്നലെ കിഴക്കൻ കയ്റോയിലെ കബർസ്ഥാനിൽ കബറടക്കി. അടുത്ത കുടുംബാംഗങ്ങളെ മാത്രമേ പങ്കെടുപ്പിച്ചുള്ളൂ. ഷാർഖിയാ പ്രവിശ്യയിലെ കുടുംബശ്മശാനത്തിൽ കബറടക്കണമെന്ന ആവശ്യം സൈനികഭരണകൂടം നിഷേധിച്ചു.