ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ അതിശക്തമായ രണ്ടു ഭൂചലനങ്ങളിൽ 12 പേർ മരിക്കുകയും 125 പേർക്കു പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി പതിനൊന്നിനാണ് ആദ്യ ചലനം ഉണ്ടായത്. ഭൂകന്പമാപിനിയിൽ 6.0 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ചയുണ്ടായ ഭൂകന്പം 5.3 തീവ്രതയുള്ളതായിരുന്നു.
യിബിൻ നഗരത്തിലെ ചാംഗ്നിംഗിൽ വലിയ നാശനഷ്ടം നേരിട്ടു. നിരവധി ഭവനങ്ങളും കെട്ടിടങ്ങളും തകർന്നു. ഭവനങ്ങൾ തകർന്നാണ് കൂടുതൽ പേരും മരിച്ചതെന്ന് ദുരന്തനിവാരണ അധികൃതർ പറഞ്ഞു.
പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. ഭൂകന്പത്തിന് ഒരു മിനിട്ട് മുന്പായി മുന്നറിയിപ്പ് അലാം മുഴങ്ങി.അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു.
ഭൂകന്പത്തിൽ ചില പ്രധാന പാതകളിൽ വിള്ളലുണ്ടായി. യിബിൻ നഗരത്തെയും ചുയോഗ് കൗണ്ടിയെയും ബന്ധിപ്പിക്കുന്നതടക്കമുള്ള ചില പാതകൾ അടച്ചിരിക്കുകയാണ്.
യിബിൻ നഗരത്തിലെ ചാംഗ്നിംഗിൽ വലിയ നാശനഷ്ടം നേരിട്ടു. നിരവധി ഭവനങ്ങളും കെട്ടിടങ്ങളും തകർന്നു. ഭവനങ്ങൾ തകർന്നാണ് കൂടുതൽ പേരും മരിച്ചതെന്ന് ദുരന്തനിവാരണ അധികൃതർ പറഞ്ഞു.
പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. ഭൂകന്പത്തിന് ഒരു മിനിട്ട് മുന്പായി മുന്നറിയിപ്പ് അലാം മുഴങ്ങി.അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു.
ഭൂകന്പത്തിൽ ചില പ്രധാന പാതകളിൽ വിള്ളലുണ്ടായി. യിബിൻ നഗരത്തെയും ചുയോഗ് കൗണ്ടിയെയും ബന്ധിപ്പിക്കുന്നതടക്കമുള്ള ചില പാതകൾ അടച്ചിരിക്കുകയാണ്.