കോൽക്കത്ത: ഡോക്ടർമാർക്ക് ആശുപത്രികളിൽ സുരക്ഷയൊരുക്കുമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഉറപ്പിനെത്തുടർന്ന് ദേശീയവ്യാപകമായി ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുമായി ഡോക്ടർമാരുടെ പ്രതിനിധികൾ ഇന്നലെ നടത്തിയ ചർച്ചയ്ക്കൊടുവിലാണു തീരുമാനം.
എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ സുരക്ഷയ്ക്കായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിക്കുമെന്നു മമത പറഞ്ഞു. 31 ജൂണിയർ ഡോക്ടർമാരെക്കൂടാതെ ആരോഗ്യ സെക്രട്ടറി, കേന്ദ്രസഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ തുടങ്ങിയവർ യോഗത്തിൽരോഗിക്കു ശുശ്രൂഷ നല്‍കിയില്ലെന്നാരോപിച്ച് എൻആർഎസ് മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരെ ഒരു സംഘം കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് ജൂൺ 11 മുതൽ ഡോക്ടർമാർ പണിമുടക്ക് ആരംഭിച്ചത്.
എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ സുരക്ഷയ്ക്കായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിക്കുമെന്നു മമത പറഞ്ഞു. 31 ജൂണിയർ ഡോക്ടർമാരെക്കൂടാതെ ആരോഗ്യ സെക്രട്ടറി, കേന്ദ്രസഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ തുടങ്ങിയവർ യോഗത്തിൽരോഗിക്കു ശുശ്രൂഷ നല്‍കിയില്ലെന്നാരോപിച്ച് എൻആർഎസ് മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരെ ഒരു സംഘം കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് ജൂൺ 11 മുതൽ ഡോക്ടർമാർ പണിമുടക്ക് ആരംഭിച്ചത്.