ന്യൂഡൽഹി: ലോക്സഭാ എംപിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വയനാടൻ എംപിയായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രാവിലെയും വൈകുന്നേരവുമായി സത്യപ്രതിജ്ഞ ചെയ്തതോടെ പതിനേഴാം ലോക്സഭയ്ക്കു തുടക്കമായി. രാവിലെ രാഷ്ട്രപതിഭവനിൽ പ്രോടേം സ്പീക്കർ ഡോ. വീരേന്ദ്രകുമാറിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ലോക്സഭയിലെത്തിയ വീരേന്ദ്രകുമാറാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നിയന്ത്രിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞയ്ക്കായി നടുത്തളത്തിലേക്കിറങ്ങിയതും ഭരണപക്ഷനിരയിൽനിന്നു മോദി ... മോദി... വിളികളുയർന്നു. അതിനിടെ തന്നെ രാഹുൽ എവിടെ എന്ന ചോദ്യവും ബിജെപി എംപിമാർ ഉയർത്തി. എന്നാൽ, ഉച്ചകഴിഞ്ഞു കേരള എംപിമാർ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്തു രാഹുൽ കൃത്യമായി ലോക്സഭയിലെത്തുകയും ചെയ്തു. നാലാം തവണയും എംപിയായ രാഹുൽ ദൃഢപ്രതിജ്ഞയാണു ചെയ്തത്.
മലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായിരുന്ന സാധ്വി പ്രജ്ഞാ സിംഗ് സംസ്കൃതത്തിൽ ഒരു സ്വാമിജിയുടെ പേരിൽ സത്യപ്രതിജ്ഞയെടുത്തത് വിവാദത്തിനിടയാക്കി. പ്രജ്്ഞാ സിംഗിന്റെ നടപടിയിൽ പ്രതിപക്ഷ നിരയിൽനിന്നു പ്രതിഷേധം ഉയർന്നു. അതിനിടെ, അടുത്തിരുന്നവർ ഓർമിപ്പിച്ചപ്പോഴാണ് സത്യപ്രതിജ്ഞയ്ക്കിടെ സ്വന്തം പേര് ഉച്ചരിക്കാൻ മറന്ന കാര്യം ബിജെപിയുടെ ഹൻസ്രാജ് ഹൻസ് ഓർത്തത്. ഇതോടെ അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശിൽനിന്നുള്ള ജനാർദൻ മിശ്ര ബഘേലി ഭാഷ ഉപയോഗിച്ചെങ്കിലും വിവർത്തകർ ഇല്ലാതിരുന്നതോടെ ഹിന്ദി തന്നെ ഉപയോഗിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്നും തുടരും.
നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 20ന് സംയുക്തസഭയെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.
ചട്ടപ്രകാരം ലോക്സഭയുടെ നേതാവ് എന്ന നിലയ്ക്ക് പ്രധാനമന്ത്രിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തശേഷം മുതിർന്ന അംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ്, ബ്രജ്ഭൂഷണ് സരണ് സിംഗ്, ഭർതൃഹരി മെഹ്താബ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. കൊടിക്കുന്നിൽ, ബ്രജ്ഭൂഷണ്, ഭർതൃഹരി മഹ്താബ് എന്നിവർ പ്രോടേം സ്പീക്കറെ സത്യപ്രതിജ്ഞാ ചടങ്ങിൽ സഹായിച്ചു. രാഷ്ട്രപതിയാണ് ഇവരെ ചുമതലപ്പെടുത്തിയത്.
പിന്നീട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും തുടർന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും സത്യപ്രതിജ്ഞ ചൊല്ലി. നരേന്ദ്ര മോദിയും അമിത് ഷായും രാജ്നാഥ് സിംഗും ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. കേന്ദ്രമന്ത്രിമാരായ ഡോ. ഹർഷവർധൻ, അശ്വിനികുമാർ ചൗബെ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
കർണാടകയിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഡി.വി. സദാനന്ദ ഗൗഡ എന്നിവർ കന്നഡയിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ജമ്മുകശ്മീരിൽനിന്നുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് ഡോംഗ്രിയിലും മുസ്ലിംലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും ഇംഗ്ലീഷിൽ ദൈവനാമത്തിലും സത്യവാചകം ചൊല്ലി. പഞ്ചാബിൽനിന്നുള്ള ഭക്ഷ്യമന്ത്രി ഹർസിമത് കൗറും ഹോഷിംപൂരിലെ ബിജെപി അംഗം സോം പ്രകാശും ഇംഗ്ലീഷിലാണ് ചൊല്ലിയത്. നേരത്തെ മെയ് 30ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെല്ലിയപ്പോൾ കൗർ പഞ്ചാബിയാണ് ഉപയോഗിച്ചിരുന്നത്. ആസാമിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ രമേശ്വർ തേളി, കൃപനാഥ് മല്ല, നബാ കുമാർ സരാണി എന്നിവർ ആസാമിയും ഉപയോഗിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള ദേബശ്രീ ചൗധരി, രാജ്ദീപ് റോയ് എന്നിവർ ബംഗാളിയും ശിവസേനയുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്ദ് മറാത്തിയും നോർത്ത് ഗോവയിൽനിന്നുള്ള കേന്ദ്രമന്ത്രി ശ്രീപദ് യെഗോ നായിക് കൊങ്കണിയും ഉപയോഗിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞയ്ക്കായി നടുത്തളത്തിലേക്കിറങ്ങിയതും ഭരണപക്ഷനിരയിൽനിന്നു മോദി ... മോദി... വിളികളുയർന്നു. അതിനിടെ തന്നെ രാഹുൽ എവിടെ എന്ന ചോദ്യവും ബിജെപി എംപിമാർ ഉയർത്തി. എന്നാൽ, ഉച്ചകഴിഞ്ഞു കേരള എംപിമാർ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്തു രാഹുൽ കൃത്യമായി ലോക്സഭയിലെത്തുകയും ചെയ്തു. നാലാം തവണയും എംപിയായ രാഹുൽ ദൃഢപ്രതിജ്ഞയാണു ചെയ്തത്.
മലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായിരുന്ന സാധ്വി പ്രജ്ഞാ സിംഗ് സംസ്കൃതത്തിൽ ഒരു സ്വാമിജിയുടെ പേരിൽ സത്യപ്രതിജ്ഞയെടുത്തത് വിവാദത്തിനിടയാക്കി. പ്രജ്്ഞാ സിംഗിന്റെ നടപടിയിൽ പ്രതിപക്ഷ നിരയിൽനിന്നു പ്രതിഷേധം ഉയർന്നു. അതിനിടെ, അടുത്തിരുന്നവർ ഓർമിപ്പിച്ചപ്പോഴാണ് സത്യപ്രതിജ്ഞയ്ക്കിടെ സ്വന്തം പേര് ഉച്ചരിക്കാൻ മറന്ന കാര്യം ബിജെപിയുടെ ഹൻസ്രാജ് ഹൻസ് ഓർത്തത്. ഇതോടെ അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശിൽനിന്നുള്ള ജനാർദൻ മിശ്ര ബഘേലി ഭാഷ ഉപയോഗിച്ചെങ്കിലും വിവർത്തകർ ഇല്ലാതിരുന്നതോടെ ഹിന്ദി തന്നെ ഉപയോഗിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്നും തുടരും.
നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 20ന് സംയുക്തസഭയെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.
ചട്ടപ്രകാരം ലോക്സഭയുടെ നേതാവ് എന്ന നിലയ്ക്ക് പ്രധാനമന്ത്രിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തശേഷം മുതിർന്ന അംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ്, ബ്രജ്ഭൂഷണ് സരണ് സിംഗ്, ഭർതൃഹരി മെഹ്താബ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. കൊടിക്കുന്നിൽ, ബ്രജ്ഭൂഷണ്, ഭർതൃഹരി മഹ്താബ് എന്നിവർ പ്രോടേം സ്പീക്കറെ സത്യപ്രതിജ്ഞാ ചടങ്ങിൽ സഹായിച്ചു. രാഷ്ട്രപതിയാണ് ഇവരെ ചുമതലപ്പെടുത്തിയത്.
പിന്നീട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും തുടർന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും സത്യപ്രതിജ്ഞ ചൊല്ലി. നരേന്ദ്ര മോദിയും അമിത് ഷായും രാജ്നാഥ് സിംഗും ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. കേന്ദ്രമന്ത്രിമാരായ ഡോ. ഹർഷവർധൻ, അശ്വിനികുമാർ ചൗബെ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
കർണാടകയിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഡി.വി. സദാനന്ദ ഗൗഡ എന്നിവർ കന്നഡയിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ജമ്മുകശ്മീരിൽനിന്നുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് ഡോംഗ്രിയിലും മുസ്ലിംലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും ഇംഗ്ലീഷിൽ ദൈവനാമത്തിലും സത്യവാചകം ചൊല്ലി. പഞ്ചാബിൽനിന്നുള്ള ഭക്ഷ്യമന്ത്രി ഹർസിമത് കൗറും ഹോഷിംപൂരിലെ ബിജെപി അംഗം സോം പ്രകാശും ഇംഗ്ലീഷിലാണ് ചൊല്ലിയത്. നേരത്തെ മെയ് 30ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെല്ലിയപ്പോൾ കൗർ പഞ്ചാബിയാണ് ഉപയോഗിച്ചിരുന്നത്. ആസാമിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ രമേശ്വർ തേളി, കൃപനാഥ് മല്ല, നബാ കുമാർ സരാണി എന്നിവർ ആസാമിയും ഉപയോഗിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള ദേബശ്രീ ചൗധരി, രാജ്ദീപ് റോയ് എന്നിവർ ബംഗാളിയും ശിവസേനയുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്ദ് മറാത്തിയും നോർത്ത് ഗോവയിൽനിന്നുള്ള കേന്ദ്രമന്ത്രി ശ്രീപദ് യെഗോ നായിക് കൊങ്കണിയും ഉപയോഗിച്ചു.