ന്യൂഡൽഹി: സജീവമായ പ്രതിപക്ഷം ജനാധിപത്യത്തിൽ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിലെ അംഗബലത്തെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ആശങ്കപ്പെടേണ്ടതില്ല. സഭാ നടപടികളിൽ അവർ സജീവമായി ഇടപെടുകയാണു വേണ്ടതെന്നും ലോക്സഭാ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച മോദി പറഞ്ഞു.
അംഗസംഖ്യ എത്രയുണ്ട് എന്നതിനെപ്പറ്റി പ്രതിപക്ഷം ആശങ്കാകുലരാകേണ്ടതില്ല. പക്ഷം, പ്രതിപക്ഷം എന്ന നിലയിലല്ല പാർലമെന്റിൽ വിഷയങ്ങളെ സമീപിക്കേണ്ടത്. രാജ്യത്തിന്റെ വിശാല താത്പര്യമാകണം അവിടെ പ്രതിഫലിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്. സ്വാതന്ത്ര്യത്തിനുശേഷം ഇത്രയധികം വനിതകൾ പാർലമെന്റിൽ അംഗങ്ങളായി എത്തുന്നത് ആദ്യമായാണ്. ദശകങ്ങൾക്കുശേഷമാണ് ഒരു സർക്കാർ കൃത്യമായ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങൾ ഒരുവട്ടം കൂടി നൽകി. ജനങ്ങൾക്ക് ഗുണപരമായി വരുന്ന എല്ലാ തീരുമാനങ്ങളെയും പിന്തുണയ്ക്കണമെന്നും മോദി എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിച്ചു.
അംഗസംഖ്യ എത്രയുണ്ട് എന്നതിനെപ്പറ്റി പ്രതിപക്ഷം ആശങ്കാകുലരാകേണ്ടതില്ല. പക്ഷം, പ്രതിപക്ഷം എന്ന നിലയിലല്ല പാർലമെന്റിൽ വിഷയങ്ങളെ സമീപിക്കേണ്ടത്. രാജ്യത്തിന്റെ വിശാല താത്പര്യമാകണം അവിടെ പ്രതിഫലിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്. സ്വാതന്ത്ര്യത്തിനുശേഷം ഇത്രയധികം വനിതകൾ പാർലമെന്റിൽ അംഗങ്ങളായി എത്തുന്നത് ആദ്യമായാണ്. ദശകങ്ങൾക്കുശേഷമാണ് ഒരു സർക്കാർ കൃത്യമായ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങൾ ഒരുവട്ടം കൂടി നൽകി. ജനങ്ങൾക്ക് ഗുണപരമായി വരുന്ന എല്ലാ തീരുമാനങ്ങളെയും പിന്തുണയ്ക്കണമെന്നും മോദി എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിച്ചു.