പാറ്റ്ന: ബിഹാറിലെ മുസാഫർപുരിൽ ജൂണിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 103 ആയി. ഇന്നലെ ആറു കുട്ടികളാണു മരിച്ചത്. ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിൽ 85 കുട്ടികളും കേജരിവാൾ ആശുപത്രിയിൽ 18 കുട്ടികളുമാണു മരിച്ചത്.
മസ്തിഷ്കജ്വരം ബാധിച്ചു മരിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബിഹാർ സർക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നോട്ടീസ് അയച്ചു.
മസ്തിഷ്കജ്വരം ബാധിച്ചു മരിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബിഹാർ സർക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നോട്ടീസ് അയച്ചു.