കയ്റോ: മുൻ ഈജിപ്ഷ്യൻ പ്രസിഡന്റും മുസ്ലിം ബ്രദർഹുഡ് നേതാവുമായ മുഹമ്മദ് മുർസി(67) കോടതി മുറിയിൽ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ ചാരവൃത്തിക്കേസിൽ വിചാരണ നേരിടുന്പോൾ അദ്ദേഹം പെട്ടെന്നു മോഹാത്സ്യപ്പെട്ടു വീഴുകയും ഉടൻ മരിക്കുകയുമായിരുന്നുവെന്ന് ഈജിപ്ഷ്യൻ സ്റ്റേറ്റ് ടിവി അറിയിച്ചു. മൃതദേഹം ഹോസ്പിറ്റലിലേക്കു നീക്കം ചെയ്തു.
ഈജിപ്തിൽ ഏകാധിപത്യ ഭരണം നടത്തിയിരുന്ന ഹോസ്നി മുബാറക്ക് ജനകീയ പ്രക്ഷോഭണത്തിനൊടുവിൽ പുറത്താക്കപ്പെട്ട ശേഷം ജനാധിപത്യരീതിയിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ചാണു 2012ൽ മുർസി പ്രസിഡന്റായത്. ഒരു വർഷത്തിനുള്ളിൽ സൈന്യം മുർസിയെ പുറത്താക്കി. ബ്രദർഹുഡിനെ നിരോധിക്കുകയും മുർസി ഉൾപ്പെടെ നിരവധി നേതാക്കളെ ജയിലിൽ അടയ്ക്കുകയും ചെയ്തു. മുർസിയുടെ പേരിൽ നിരവധി കേസുകളുണ്ട്.
1951 ഓഗസ്റ്റ് എട്ടിനാണു മുർസിയുടെ ജനനം. 1960കളിൽ കയ്റോ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗ് പഠിച്ചു. ഇതിനിടയിൽ സൈനികസേവനം പൂർത്തിയാക്കി. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിൽനിന്നു പിഎച്ച്ഡിയും നേടി.
ഈജിപ്തിൽ ഏകാധിപത്യ ഭരണം നടത്തിയിരുന്ന ഹോസ്നി മുബാറക്ക് ജനകീയ പ്രക്ഷോഭണത്തിനൊടുവിൽ പുറത്താക്കപ്പെട്ട ശേഷം ജനാധിപത്യരീതിയിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ചാണു 2012ൽ മുർസി പ്രസിഡന്റായത്. ഒരു വർഷത്തിനുള്ളിൽ സൈന്യം മുർസിയെ പുറത്താക്കി. ബ്രദർഹുഡിനെ നിരോധിക്കുകയും മുർസി ഉൾപ്പെടെ നിരവധി നേതാക്കളെ ജയിലിൽ അടയ്ക്കുകയും ചെയ്തു. മുർസിയുടെ പേരിൽ നിരവധി കേസുകളുണ്ട്.
1951 ഓഗസ്റ്റ് എട്ടിനാണു മുർസിയുടെ ജനനം. 1960കളിൽ കയ്റോ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗ് പഠിച്ചു. ഇതിനിടയിൽ സൈനികസേവനം പൂർത്തിയാക്കി. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിൽനിന്നു പിഎച്ച്ഡിയും നേടി.