ഡാളസ്: യുഎസിലെ അയോവ സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ ഇന്ത്യക്കാരനായ ഐടി ഉദ്യോഗസ്ഥനും ഭാര്യയും രണ്ടു മക്കളും അക്രമികളുടെ വെടിയേറ്റു മരിച്ചു. വെസ്റ്റ്ഡെൻ മോയിൻസിലെ വസതിയിലാണ് ചന്ദ്രശേഖർ സുങ്കാര (44), ലാവണ്യ സുങ്കാര (41) എന്നിവരെയും പതിനഞ്ചും പത്തും വയസായ രണ്ടു ആൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അയോവ ഡിപ്പാർട്ടുമെന്റ് ഓഫ് പബ്ളിക് സേഫ്റ്റിയിലെ ടെക്നോളജി സർവീസ് ബ്യൂറോയിൽ ഐടി പ്രഫഷണലായിരുന്നു ചന്ദ്രശേഖറെന്ന് അധികൃതർ അറിയിച്ചു. ഇതേവീട്ടിൽ താമസിച്ചിരുന്നവരാണു ശനിയാഴ്ച രാവിലെ മൃതദേഹങ്ങൾ ആദ്യംകണ്ടത്. അതിനുമുന്പേ അക്രമികൾ രക്ഷപെട്ടതായി സംശയിക്കുന്നു.
വെടിയേറ്റ് ഛിന്നഭിന്നമായ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവ പരിശോധനയ്ക്കായി അയച്ചു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്.കൊലപാതകകാരണം വ്യക്തമല്ല. ഇതിലേക്കുള്ള ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
വെടിയേറ്റ് ഛിന്നഭിന്നമായ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവ പരിശോധനയ്ക്കായി അയച്ചു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്.കൊലപാതകകാരണം വ്യക്തമല്ല. ഇതിലേക്കുള്ള ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.