പാറ്റ്ന: ബിഹാറിൽ ഉഷ്ണതരംഗത്തെത്തുടർന്ന് 44 പേർ മരിച്ചു. ഔറംഗാബാദ്(30), ഗയ(20), നവാഡ(11) ജില്ലകളിൽ ശനിയാഴ്ചയാണു മരണം റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പാറ്റ്ന, ഗയ, ഭഗൽപുർ നഗരങ്ങളിലും ഉഷ്ണതരംഗമുണ്ടായി. പാറ്റ്നയിൽ ശനിയാഴ്ച 45.8 ഡിഗ്രി സെൽഷസ് ആയിരുന്നു ചൂട്. ഗയയിൽ 45.2 ഡിഗ്രിയും ഭഗൽപുരിൽ 41.5 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. സാധാരണ താപനിലയേകക്കാൾ 4.5 ഡിഗ്രി സെൽഷസ് അധികമാകുന്പോഴാണ് ഉഷ്ണതരംഗമായി പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച വരെ പാറ്റ്നയിലെ സ്കൂളുകൾക്ക് അവധി നല്കിയിട്ടുണ്ട്.
പാറ്റ്ന, ഗയ, ഭഗൽപുർ നഗരങ്ങളിലും ഉഷ്ണതരംഗമുണ്ടായി. പാറ്റ്നയിൽ ശനിയാഴ്ച 45.8 ഡിഗ്രി സെൽഷസ് ആയിരുന്നു ചൂട്. ഗയയിൽ 45.2 ഡിഗ്രിയും ഭഗൽപുരിൽ 41.5 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. സാധാരണ താപനിലയേകക്കാൾ 4.5 ഡിഗ്രി സെൽഷസ് അധികമാകുന്പോഴാണ് ഉഷ്ണതരംഗമായി പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച വരെ പാറ്റ്നയിലെ സ്കൂളുകൾക്ക് അവധി നല്കിയിട്ടുണ്ട്.