ബംഗളൂരു: ജ്വല്ലറിയുടെ മറവിൽ ആയിരക്കണക്കിനു പേരിൽനിന്നായി നിക്ഷേപം സ്വീകരിച്ചു മുങ്ങിയ ബംഗളൂരു ശിവാജി നഗറിലെ ഐഎംഎ ജ്വല്ലറിയുടമ മൻസൂർ അഹമ്മദ് ഖാനെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം ഇന്റർപോളിനെ സമീപിച്ചു. സംസ്ഥാന കുറ്റാന്വേഷണ വിഭാഗത്തിന്റെ ഇന്റർപോൾ ഡിവിഷൻ ഇതിനായി റെഡ് കോർണർ നോട്ടീസ് തയാറാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ റെഡ്കോർണർ നോട്ടീസ് ഫ്രാൻസിലെ ലിയോണിലുള്ള ഇന്റർപോൾ ആസ്ഥാനത്തേക്ക് അയച്ചുകൊടുത്തിരിക്കുകയാണ്.
ദുബായിൽ ഒളിവിൽ കഴിയുന്ന ഇയാളെ ആഗോള സാമ്പത്തിക തട്ടിപ്പുകാരനായി പ്രഖ്യാപിച്ചേക്കും. ഇതിനോടകം 23,000 പരാതികളാണ് മൻസൂർ അഹമ്മദ് ഖാനും ഐഎംഎ ജ്വല്ലറിക്കുമെതിരേ പോലീസിന് ലഭിച്ചിട്ടുള്ളത്. 2000 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രത്യേക അന്വേഷണസംഘം ആദ്യം കരുതിയിരുന്നത്. എന്നാൽ, പരാതികളുടെ എണ്ണം ദിനംപ്രതി പെരുകുന്നതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇതിലും വലുതായിരിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കഴിഞ്ഞ എട്ടിന് മൻസൂർ അഹമ്മദ് ഖാൻ ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് പുറപ്പെട്ടതിന്റെ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിരുന്നു. കോണ്ഗ്രസ് എംഎൽഎ റോഷൻ ബെയ്ഗ് 400 കോടി രൂപ വാങ്ങി കബളിപ്പിച്ചെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നുമുള്ള ശബ്ദസന്ദേശം പ്രചരിപ്പിച്ചശേഷമാണ് മൻസൂർ അഹമ്മദ് ഖാൻ മുങ്ങിയത്. കഴിഞ്ഞ പത്തിനാണ് ഇത്തരമൊരു ശബ്ദസന്ദേശം പ്രചരിച്ചത്. ഇതോടെ നിക്ഷേപകർ കൂട്ടത്തോടെ ജ്വല്ലറിയിലെത്തുകയും വിഷയത്തിൽ പോലീസ് ഇടപെടുകയുമായിരുന്നു. എന്നാൽ, തനിക്കെതി രായ ആരോപണം റോഷൻ ബെയ്ഗ് നിഷേധിച്ചിരുന്നു.
പണിക്കൂലിയോ പണിക്കുറവ് ചാർജോ ഈടാക്കാതെയാണ് തന്റെ ജ്വല്ലറിയിൽ മൻസൂർ അഹമ്മദ് ഖാൻ സ്വർണം വിറ്റിരുന്നത്. ഇത് കൂടുതൽ ആളുകളെ ജ്വല്ലറിയിലേക്ക് ആകർഷിച്ചു. കൂടുതൽ ഉപയോക്താക്കൾ എത്തിത്തുടങ്ങിയതോടെയാണ് ഇയാൾ ജ്വല്ലറി ജീവനക്കാർ മുഖേന നിക്ഷേപപദ്ധതിയുമായി സമീപിച്ചത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 3,000 രൂപ പലിശയെന്നതായിരുന്നു വാഗ്ദാനം. ആദ്യമൊക്കെ പലിശ കൃത്യമായി നൽകുകയും ചെയ്തു. നിക്ഷേപകരുടെ വിശ്വാസം ആർജിച്ചെടുത്തതോടെ കൂടുതൽ പേർ ആകൃഷ്ടരായി കോടികൾ നിക്ഷേപിച്ചു. എന്നാൽ, കഴിഞ്ഞ മൂന്നു മാസമായി നിക്ഷേപകർക്കാർക്കും പലിശ നൽകിയിരുന്നില്ല. കൊടുത്തുതീർക്കാനുള്ള പലിശ മുഴുവൻ ഈമാസം പത്തിനുള്ളിൽ കൊടുത്തുതീർക്കുമെന്നായിരുന്നു നിക്ഷേപകർക്ക് നൽകിയ വാഗ്ദാനം.
എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച ജ്വല്ലറിയിലെത്തിയ നിക്ഷേപകർ കേട്ടത് താൻ ജീവിതം അവസാനിപ്പിക്കുവാൻ പോകുന്നുവെന്ന മൻസൂർ ഖാന്റെ ശബ്ദസന്ദേശമാണ്. ശബ്ദസന്ദേശം പ്രചരിച്ചതോടെ ഇയാളുടെ നിക്ഷേപപദ്ധതിയിൽ പണം നിക്ഷേപിച്ചവർ ജ്വല്ലറിക്കു മുന്നിൽ തടിച്ചുകൂടി. ഇതേത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് ഇയാൾ രാജ്യംവിട്ടതായി വ്യക്തമായത്. കേസന്വേഷണം എസ്ഐടിക്ക് വിട്ടിരിക്കുകയാണ് സംസ്ഥാനസർക്കാർ. സംഭവത്തിൽ ജ്വല്ലറിയുടെ എട്ട് ഡയറക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും തങ്ങൾക്ക് ജ്വല്ലറിയുടെ കാര്യങ്ങളൊന്നും അറിയില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
ജ്വല്ലറിയിൽ നിക്ഷേപം നടത്തിവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 50 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടിവരുമെന്നതിനാൽ വൻതുക നിക്ഷേപിച്ചവർ ഇനിയും പരാതിപ്പെടാൻ വിസമ്മതിക്കുകയാണെന്ന് പോലീസ് പറയുന്നു. അതേസമയം, ശനിയാഴ്ച ആഭ്യന്തരമന്ത്രി എം.ബി. പാട്ടീലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. എത്രയുംപെട്ടെന്ന് മൻസൂർ അഹമ്മദ് ഖാനെ അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി അന്വേഷണസംഘത്തിന് നിർദേശം നൽകി. പണം പോയ വിഷമത്തിൽ രണ്ടുപേർ കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ച സംഭവമുണ്ടായി.
ദുബായിൽ ഒളിവിൽ കഴിയുന്ന ഇയാളെ ആഗോള സാമ്പത്തിക തട്ടിപ്പുകാരനായി പ്രഖ്യാപിച്ചേക്കും. ഇതിനോടകം 23,000 പരാതികളാണ് മൻസൂർ അഹമ്മദ് ഖാനും ഐഎംഎ ജ്വല്ലറിക്കുമെതിരേ പോലീസിന് ലഭിച്ചിട്ടുള്ളത്. 2000 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രത്യേക അന്വേഷണസംഘം ആദ്യം കരുതിയിരുന്നത്. എന്നാൽ, പരാതികളുടെ എണ്ണം ദിനംപ്രതി പെരുകുന്നതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇതിലും വലുതായിരിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കഴിഞ്ഞ എട്ടിന് മൻസൂർ അഹമ്മദ് ഖാൻ ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് പുറപ്പെട്ടതിന്റെ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിരുന്നു. കോണ്ഗ്രസ് എംഎൽഎ റോഷൻ ബെയ്ഗ് 400 കോടി രൂപ വാങ്ങി കബളിപ്പിച്ചെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നുമുള്ള ശബ്ദസന്ദേശം പ്രചരിപ്പിച്ചശേഷമാണ് മൻസൂർ അഹമ്മദ് ഖാൻ മുങ്ങിയത്. കഴിഞ്ഞ പത്തിനാണ് ഇത്തരമൊരു ശബ്ദസന്ദേശം പ്രചരിച്ചത്. ഇതോടെ നിക്ഷേപകർ കൂട്ടത്തോടെ ജ്വല്ലറിയിലെത്തുകയും വിഷയത്തിൽ പോലീസ് ഇടപെടുകയുമായിരുന്നു. എന്നാൽ, തനിക്കെതി രായ ആരോപണം റോഷൻ ബെയ്ഗ് നിഷേധിച്ചിരുന്നു.
പണിക്കൂലിയോ പണിക്കുറവ് ചാർജോ ഈടാക്കാതെയാണ് തന്റെ ജ്വല്ലറിയിൽ മൻസൂർ അഹമ്മദ് ഖാൻ സ്വർണം വിറ്റിരുന്നത്. ഇത് കൂടുതൽ ആളുകളെ ജ്വല്ലറിയിലേക്ക് ആകർഷിച്ചു. കൂടുതൽ ഉപയോക്താക്കൾ എത്തിത്തുടങ്ങിയതോടെയാണ് ഇയാൾ ജ്വല്ലറി ജീവനക്കാർ മുഖേന നിക്ഷേപപദ്ധതിയുമായി സമീപിച്ചത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 3,000 രൂപ പലിശയെന്നതായിരുന്നു വാഗ്ദാനം. ആദ്യമൊക്കെ പലിശ കൃത്യമായി നൽകുകയും ചെയ്തു. നിക്ഷേപകരുടെ വിശ്വാസം ആർജിച്ചെടുത്തതോടെ കൂടുതൽ പേർ ആകൃഷ്ടരായി കോടികൾ നിക്ഷേപിച്ചു. എന്നാൽ, കഴിഞ്ഞ മൂന്നു മാസമായി നിക്ഷേപകർക്കാർക്കും പലിശ നൽകിയിരുന്നില്ല. കൊടുത്തുതീർക്കാനുള്ള പലിശ മുഴുവൻ ഈമാസം പത്തിനുള്ളിൽ കൊടുത്തുതീർക്കുമെന്നായിരുന്നു നിക്ഷേപകർക്ക് നൽകിയ വാഗ്ദാനം.
എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച ജ്വല്ലറിയിലെത്തിയ നിക്ഷേപകർ കേട്ടത് താൻ ജീവിതം അവസാനിപ്പിക്കുവാൻ പോകുന്നുവെന്ന മൻസൂർ ഖാന്റെ ശബ്ദസന്ദേശമാണ്. ശബ്ദസന്ദേശം പ്രചരിച്ചതോടെ ഇയാളുടെ നിക്ഷേപപദ്ധതിയിൽ പണം നിക്ഷേപിച്ചവർ ജ്വല്ലറിക്കു മുന്നിൽ തടിച്ചുകൂടി. ഇതേത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് ഇയാൾ രാജ്യംവിട്ടതായി വ്യക്തമായത്. കേസന്വേഷണം എസ്ഐടിക്ക് വിട്ടിരിക്കുകയാണ് സംസ്ഥാനസർക്കാർ. സംഭവത്തിൽ ജ്വല്ലറിയുടെ എട്ട് ഡയറക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും തങ്ങൾക്ക് ജ്വല്ലറിയുടെ കാര്യങ്ങളൊന്നും അറിയില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
ജ്വല്ലറിയിൽ നിക്ഷേപം നടത്തിവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 50 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടിവരുമെന്നതിനാൽ വൻതുക നിക്ഷേപിച്ചവർ ഇനിയും പരാതിപ്പെടാൻ വിസമ്മതിക്കുകയാണെന്ന് പോലീസ് പറയുന്നു. അതേസമയം, ശനിയാഴ്ച ആഭ്യന്തരമന്ത്രി എം.ബി. പാട്ടീലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. എത്രയുംപെട്ടെന്ന് മൻസൂർ അഹമ്മദ് ഖാനെ അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി അന്വേഷണസംഘത്തിന് നിർദേശം നൽകി. പണം പോയ വിഷമത്തിൽ രണ്ടുപേർ കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ച സംഭവമുണ്ടായി.