ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ വീണ്ടും പുൽവാമ മോഡൽ ആക്രണത്തിനു ഭീകരർ പദ്ധതിയിടുന്നതായി ഇന്ത്യക്ക് മുന്നറിയിപ്പു നൽകി പാക്കിസ്ഥാനും അമേരിക്കയും. ആക്രമണം നടക്കാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറിയെന്നാണു വിവരം. അവന്തിപുരയ്ക്കു സമീപത്ത് ഭീകരാക്രമണം നടത്താനാണ് പദ്ധതിയെന്നാണ് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്റെ വിവരം കൈമാറിയത്. ഈ വിവരം പാക്കിസ്ഥാനും ഇന്ത്യയും അമേരിക്കയ്ക്കും കൈമാറിയിട്ടുണ്ട്. മുന്നറിയിപ്പിനു പിന്നാലെ ജമ്മു കാഷ്മീരിൽ സുരക്ഷ ശക്തമാക്കി. സ്ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് ആക്രമണം ഉണ്ടാകുമെന്നാണു റിപ്പോർട്ട്.
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ഷാങ്ഹായ് ഉച്ചകോടിയിൽ പാക്കിസ്ഥാനെ പരോക്ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു. ജമ്മു കാഷ്മീരിൽ പുൽവാമ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരേ ഈ വർഷം ഫെബ്രുവരി പതിനാലാം തീയതി ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 49 സിആർപിഎഫ് ജവാന്മാർ മരിച്ചിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്റെ വിവരം കൈമാറിയത്. ഈ വിവരം പാക്കിസ്ഥാനും ഇന്ത്യയും അമേരിക്കയ്ക്കും കൈമാറിയിട്ടുണ്ട്. മുന്നറിയിപ്പിനു പിന്നാലെ ജമ്മു കാഷ്മീരിൽ സുരക്ഷ ശക്തമാക്കി. സ്ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് ആക്രമണം ഉണ്ടാകുമെന്നാണു റിപ്പോർട്ട്.
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ഷാങ്ഹായ് ഉച്ചകോടിയിൽ പാക്കിസ്ഥാനെ പരോക്ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു. ജമ്മു കാഷ്മീരിൽ പുൽവാമ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരേ ഈ വർഷം ഫെബ്രുവരി പതിനാലാം തീയതി ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 49 സിആർപിഎഫ് ജവാന്മാർ മരിച്ചിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.