ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദിക്യാന്പുകളെ ലക്ഷ്യമിട്ട് ഇന്ത്യയുടെയും മ്യാൻമറിന്റെയും സൈന്യങ്ങളുടെ സംയുക്ത നീക്കം. ഓപ്പറേഷൻ സൺറൈസ് എന്നു പേരിട്ടിരിക്കുന്ന സൈനികനടപടിയിൽ എഴുപതോളം തീവ്രവാദികളെ പിടികൂടി. നിരവധി ക്യാന്പുകളും തകർത്തുവെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി.
മൂന്നുമാസം മുന്പായിരുന്നു സൈനിക നടപടിയുടെ ആദ്യ ഘട്ടം. മേയ് പതിനാറിനു രണ്ടാംഘട്ട സൈനികനടപടി തുടങ്ങി. മണിപ്പുർ, നാഗാലാൻഡ്, ആസാം എന്നിവിടങ്ങളിലെ അതിർത്തികളിൽ പ്രവർത്തിക്കുന്ന വിഘടനവാദിസംഘടനകളെയാണു ലക്ഷ്യമിട്ടിരുന്നത്. കാംതാപുർ ലിബറേഷൻ ഓർഗനൈസേഷൻ (കെഎൽഒ) എൻഎസ്സിഎൻ (കെപ്ലാംഗ്) യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം (ഐ) നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോറോലാൻഡ് (എൻഡിഎഫ്ബി) തുടങ്ങിയവയുടെ ക്യാന്പുകളാണു തകർത്തത്. രഹസ്യാന്വേഷണവിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നാംഘട്ട നടപടികൾ ഉടൻ നടത്തുമെന്നാണു സൈനികവൃത്തങ്ങൾ നൽകുന്ന സൂചന.
മൂന്നുമാസം മുന്പായിരുന്നു സൈനിക നടപടിയുടെ ആദ്യ ഘട്ടം. മേയ് പതിനാറിനു രണ്ടാംഘട്ട സൈനികനടപടി തുടങ്ങി. മണിപ്പുർ, നാഗാലാൻഡ്, ആസാം എന്നിവിടങ്ങളിലെ അതിർത്തികളിൽ പ്രവർത്തിക്കുന്ന വിഘടനവാദിസംഘടനകളെയാണു ലക്ഷ്യമിട്ടിരുന്നത്. കാംതാപുർ ലിബറേഷൻ ഓർഗനൈസേഷൻ (കെഎൽഒ) എൻഎസ്സിഎൻ (കെപ്ലാംഗ്) യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം (ഐ) നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോറോലാൻഡ് (എൻഡിഎഫ്ബി) തുടങ്ങിയവയുടെ ക്യാന്പുകളാണു തകർത്തത്. രഹസ്യാന്വേഷണവിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നാംഘട്ട നടപടികൾ ഉടൻ നടത്തുമെന്നാണു സൈനികവൃത്തങ്ങൾ നൽകുന്ന സൂചന.