ജയ്പുർ: രാജസ്ഥാനിൽ ഇന്ത്യ-പാക് അതിർത്തിയിൽ 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി മൂന്നു പാക് പൗരന്മാർ പിടിയിലായി. കിഷോർകുമാർ മഹേശ്വരി, രമേശ് പടീർ, കൈലാശ് മാലി എന്നിവരാണ് അറസ്റ്റിലായത്.
ബാർമേർ ജില്ലയിലെ മുനബാവോ റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. നൂറു ഗ്രാം വീതമുള്ള അഞ്ചു സ്വർണ ബിസ്കറ്റുകൾ, ഒരു വള, മൂന്നു മോതിരങ്ങൾ എന്നിവയാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്. താർ-ലിങ്ക് എക്സ്പ്രസ് ട്രെയിനിലാണ് ഇവർ മുനബാവോ സ്റ്റേഷനിലെത്തിയത്.
ബാർമേർ ജില്ലയിലെ മുനബാവോ റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. നൂറു ഗ്രാം വീതമുള്ള അഞ്ചു സ്വർണ ബിസ്കറ്റുകൾ, ഒരു വള, മൂന്നു മോതിരങ്ങൾ എന്നിവയാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്. താർ-ലിങ്ക് എക്സ്പ്രസ് ട്രെയിനിലാണ് ഇവർ മുനബാവോ സ്റ്റേഷനിലെത്തിയത്.