ഹോങ്കോംഗ്: ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനുള്ള ബിൽ തത്കാലത്തേക്ക് ഉപേക്ഷിച്ചിട്ടും ഹോങ്കോംഗിൽ പ്രതിഷേധം അവസാനിക്കുന്നില്ല.
ബിൽ പൂർണമായി ഉപേക്ഷിക്കണമെന്നും ചീഫ് എക്സിക്യൂട്ടീവ് കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ നടന്ന പ്രകടനം അക്ഷരാർഥത്തിൽ ഹോങ്കോംഗിലെ ജനജീവിതം സ്തംഭിപ്പിച്ചു.
വിക്ടോറിയ പാർക്കിൽനിന്നു രണ്ടു മൈൽ അകലെയുള്ള ഭരണ സിരാകേന്ദ്രമായ അഡ്മിറാലിറ്റി ഡിസ്ട്രിക്ടിലേക്കുള്ള പ്രകടനത്തിൽ ഇരുപതു ലക്ഷം പേർ പങ്കെടുത്തെന്നാണ് ആദ്യറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രകടനം ആരംഭിച്ച് ഏഴു മണിക്കൂർ പിന്നിട്ടിട്ടും വിക്ടോറിയ പാർക്കിലേക്ക് ജനം എത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രകടനത്തിൽ പത്തുലക്ഷം പേരാണു പങ്കെടുത്തത്.
മുൻ പ്രകടനങ്ങളിൽ പോലീസ് അക്രമം കാണിച്ചതിനു ഖേദം പ്രകടിപ്പിച്ച് കാരിലാമിന്റെ ഓഫീസ് ഇന്നലെ പ്രസ്താവന പുറപ്പെടുവിച്ചു. എന്നാൽ ബെയ്ജിംഗിന്റെ പാവയായ ഭരണാധിപ കാരി ലാം രാജിവയ്ക്കാതെ സമരം നിർത്തില്ലെന്നാണു പ്രക്ഷോഭകരുടെ നിലപാട്.
ചൈനീസ് അനുകൂലിയായ കാരി ലാം ശനിയാഴ്ച അപ്രതീക്ഷിതമായി നിലപാടു മാറ്റി, ബിൽ തത്കാലത്തേക്ക് ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പൂർണമായി ഉപേക്ഷിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ജനാധിപത്യവാദികളുടെ നിലപാട്. പ്രതിഷേധം കെട്ടടങ്ങുന്പോൾ ബിൽ വീണ്ടും പരിഗണനയ്ക്ക് എടുത്തേക്കാമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഞായറാഴ്ചയും ബുധനാഴ്ചയും വൻ പ്രകടനങ്ങൾ ഹോങ്കോംഗിൽ നടന്നിരുന്നു. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം ചൈനയ്ക്ക് അടിയറ വയ്ക്കുന്ന നിയമമാണിതെന്ന് ഹോങ്കോംഗുകാർ ചൂണ്ടിക്കാട്ടുന്നു. ഹോങ്കോംഗിലെ ബിസിനസുകാരും മതനേതാക്കളും നിയമത്തെ എതിർക്കുന്നു.
ഷിയുമായി ട്രംപ് ചർച്ച നടത്തും
ഹോങ്കോംഗിനെ പിടിച്ചുകുലുക്കിയ പ്രതിഷേധ പ്രകടനത്തെക്കുറിച്ച് ജപ്പാനിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി യുഎസ് പ്രസിഡന്റ് ട്രംപ് ചർച്ച ചെയ്യും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഫോക്സ് ന്യൂസിനോടു പറഞ്ഞതാണ് ഇക്കാര്യം.
ബിൽ പൂർണമായി ഉപേക്ഷിക്കണമെന്നും ചീഫ് എക്സിക്യൂട്ടീവ് കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ നടന്ന പ്രകടനം അക്ഷരാർഥത്തിൽ ഹോങ്കോംഗിലെ ജനജീവിതം സ്തംഭിപ്പിച്ചു.
വിക്ടോറിയ പാർക്കിൽനിന്നു രണ്ടു മൈൽ അകലെയുള്ള ഭരണ സിരാകേന്ദ്രമായ അഡ്മിറാലിറ്റി ഡിസ്ട്രിക്ടിലേക്കുള്ള പ്രകടനത്തിൽ ഇരുപതു ലക്ഷം പേർ പങ്കെടുത്തെന്നാണ് ആദ്യറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രകടനം ആരംഭിച്ച് ഏഴു മണിക്കൂർ പിന്നിട്ടിട്ടും വിക്ടോറിയ പാർക്കിലേക്ക് ജനം എത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രകടനത്തിൽ പത്തുലക്ഷം പേരാണു പങ്കെടുത്തത്.
മുൻ പ്രകടനങ്ങളിൽ പോലീസ് അക്രമം കാണിച്ചതിനു ഖേദം പ്രകടിപ്പിച്ച് കാരിലാമിന്റെ ഓഫീസ് ഇന്നലെ പ്രസ്താവന പുറപ്പെടുവിച്ചു. എന്നാൽ ബെയ്ജിംഗിന്റെ പാവയായ ഭരണാധിപ കാരി ലാം രാജിവയ്ക്കാതെ സമരം നിർത്തില്ലെന്നാണു പ്രക്ഷോഭകരുടെ നിലപാട്.
ചൈനീസ് അനുകൂലിയായ കാരി ലാം ശനിയാഴ്ച അപ്രതീക്ഷിതമായി നിലപാടു മാറ്റി, ബിൽ തത്കാലത്തേക്ക് ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പൂർണമായി ഉപേക്ഷിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ജനാധിപത്യവാദികളുടെ നിലപാട്. പ്രതിഷേധം കെട്ടടങ്ങുന്പോൾ ബിൽ വീണ്ടും പരിഗണനയ്ക്ക് എടുത്തേക്കാമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഞായറാഴ്ചയും ബുധനാഴ്ചയും വൻ പ്രകടനങ്ങൾ ഹോങ്കോംഗിൽ നടന്നിരുന്നു. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം ചൈനയ്ക്ക് അടിയറ വയ്ക്കുന്ന നിയമമാണിതെന്ന് ഹോങ്കോംഗുകാർ ചൂണ്ടിക്കാട്ടുന്നു. ഹോങ്കോംഗിലെ ബിസിനസുകാരും മതനേതാക്കളും നിയമത്തെ എതിർക്കുന്നു.
ഷിയുമായി ട്രംപ് ചർച്ച നടത്തും
ഹോങ്കോംഗിനെ പിടിച്ചുകുലുക്കിയ പ്രതിഷേധ പ്രകടനത്തെക്കുറിച്ച് ജപ്പാനിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി യുഎസ് പ്രസിഡന്റ് ട്രംപ് ചർച്ച ചെയ്യും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഫോക്സ് ന്യൂസിനോടു പറഞ്ഞതാണ് ഇക്കാര്യം.