ജറുസലം: പൊതുഖജനാവിലെ പണം ദുരുപയോഗിച്ചതിന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭാര്യ സാറായ്ക്ക് കോടതി 15,000 ഡോളർ പിഴയിട്ടു. വീട്ടിൽ പാചകക്കാരനുണ്ടായിട്ടും പുറത്തുനിന്ന് വൻതുക മുടക്കി ഭക്ഷണം വാങ്ങിയെന്നാണ് കേസ്. ഈയിനത്തിൽ ഖജനാവിന് ഒരു ലക്ഷത്തിലധികം ഡോളർ അധികച്ചെലവുണ്ടായി. ജറുസലമിലെ വൻകിട ഇറ്റാലിയൻ, സുഷി റസ്റ്റോറന്റുകളിൽനിന്നാണ് നിയമവിരുദ്ധമായി ഭക്ഷണം ഓർഡർ ചെയ്തത്. സാറാ കുറ്റം സമ്മതിച്ചതിനാൽ ചെറിയ ശിക്ഷ നൽകി കേസ് തീർക്കുകയായിരുന്നു.
സ്വകാര്യാവശ്യങ്ങൾക്കും ആഡംബരത്തിനും പൊതുപണം ധൂർത്തടിക്കുന്നതായി സാറാ നെതന്യാഹുവിനെതിരേ നേരത്തെയും ആരോപണം ഉയർന്നിരുന്നു.ജീവനക്കാരോടു മോശമായി പെരുമാറിയതിന് വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞകൂടിയായ സാറായ്ക്ക് 2016ൽ കോടതി പിഴശിക്ഷ നൽകിയിരുന്നു.
സ്വകാര്യാവശ്യങ്ങൾക്കും ആഡംബരത്തിനും പൊതുപണം ധൂർത്തടിക്കുന്നതായി സാറാ നെതന്യാഹുവിനെതിരേ നേരത്തെയും ആരോപണം ഉയർന്നിരുന്നു.ജീവനക്കാരോടു മോശമായി പെരുമാറിയതിന് വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞകൂടിയായ സാറായ്ക്ക് 2016ൽ കോടതി പിഴശിക്ഷ നൽകിയിരുന്നു.