ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേരള സർക്കാരിനു കിട്ടുമെന്നുതന്നെയാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന് യാതൊരു മുൻപരിചയവുമില്ലെന്നും നെടുന്പാശേരിയും കണ്ണൂരും അടക്കമുള്ള വിമാനത്താവള നടത്തിപ്പിൽ കേരള സർക്കാരിനു നല്ല പ്രാഗത്ഭ്യമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു ബോധ്യപ്പെടുത്താനായെന്നു മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. എയിംസ് സ്ഥാപിക്കാനായി കോഴിക്കോട്ട് കിനാലൂരിൽ 200 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മന്ത്രി ജി. സുധാകരനും ചീഫ് സെക്രട്ടറി ടോം ജോസും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ 635 ഏക്കറോളം വരുന്ന ഭൂമിയിൽ അധികഭാഗവും സംസ്ഥാന സർക്കാരിന്റെ കൈവശത്തിലാണ്. അതിനാൽ അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറാൻ കഴിയില്ല. പൊതു സ്വകാര്യ ഉടമസ്ഥതയിൽ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിന് നല്ല മികവ് തെളിയിക്കാനായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കന്പനിയാണു സിയാൽ. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ പോലും കേരള സർക്കാരിന്റെ വിമാനത്താവള മോഡലുകളെ അഭിനന്ദിച്ചിട്ടുണ്ട്.
കേരളത്തിന്റെ വാദമുഖങ്ങൾ പ്രധാനമന്ത്രിക്കു ബോധ്യപ്പെട്ടതായാണു തോന്നിയത്. വ്യോമയാന വകുപ്പിൽനിന്നു വിശദാംശങ്ങൾ തേടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിമാനത്താവള നടത്തിപ്പ് കേരളത്തിനു കിട്ടുമെന്നാണു പ്രതീക്ഷ -മോദിയുമായുള്ള ചർച്ചയ്ക്കു ശേഷം പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ സ്വകാര്യമേഖലയെ പരിഗണിക്കുന്നത് സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുത്തു മാത്രമായിരിക്കുമെന്ന് 2003ൽ കേന്ദ്ര വ്യോമയാന സെക്രട്ടറി രേഖാമൂലം ഉറപ്പുനൽകിയിട്ടുള്ളതാണ്. തിരുവിതാംകൂർ മഹാരാജാവും സംസ്ഥാന സർക്കാരും നൽകിയ ഭൂമിയാണ് തിരുവനന്തപുരത്ത് അധികവും. ബാക്കിയുള്ളത് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സൗജന്യമായി നൽകിയിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിൽ വിമാനത്താവളം ഒരു സ്വകാര്യ കന്പനിക്കു കൈമാറുന്നത് നീതീകരിക്കാൻ കഴിയില്ല.
വിമാനത്താവള നടത്തിപ്പിനുള്ള ലേലത്തിൽ കെഎസ്ഐഡിസി പങ്കെടുത്തതിൽ തെറ്റില്ല. അൽപം ഉയർന്ന തുക ക്വോട്ട് ചെയ്തു എന്ന കാരണത്താൽ, ഈ മേഖലയിൽ യാതൊരുവിധ പരിചയവും ഇല്ലാത്ത അദാനി ഗ്രൂപ്പിനു വിമാനത്താവള നടത്തിപ്പ് കൈമാറാൻ ശ്രമിക്കുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗെയിൽ പൈപ്പ് ലൈൻ പദ്ധതി
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ഒരുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വാതക പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടക്കുന്നതു കൊണ്ട് കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിക്കുന്നതായി ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.
എയിംസ്, ആയുർവേദം
കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി അറിയിച്ചു. പൊതു ആരോഗ്യ രംഗത്ത് കേരളം മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള സാഹചര്യത്തിൽ എയിംസ് നിഷേധിക്കുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിൽ ഇതിനാവശ്യമായ പരിഗണന നൽകണം.
കേരളത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ആയുർവേദ ഗവേഷണകേന്ദ്രം വേണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വ്യവസായ ഇടനാഴി
ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കോയന്പത്തൂർ വഴി കൊച്ചിയിലേക്കു നീട്ടണമെന്ന ദീർഘകാല ആവശ്യവും മുഖ്യമന്ത്രി ആവർത്തിച്ചു. ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്റ്റിന് (നാഷണൽ ഇൻഡ്സ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ്) വിശദമായ റിപ്പോർട്ട് നൽകിക്കഴിഞ്ഞു.
പെട്രോകെമിക്കൽ കോംപ്ലക്സ്
പെട്രോകെമിക്കൽ കോംപ്ലക്സ് നിർമിക്കുന്നതിനും കൊച്ചി റിഫൈനറിയുടെ വികസനത്തിനുമായി ഫാക്ടിന്റെ 600 ഏക്കർ ഭൂമി കൈമാറാൻ കേന്ദ്ര രാസവള രാസവസ്തു മന്ത്രാലയത്തിൽ നിന്നും അനുമതി വേഗം ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. റിഫൈനറിയുടെ വികസന പദ്ധതി കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്ത കാര്യം പ്രധാനമന്ത്രി തന്നെ ഓർമിച്ചുവെന്നും പിണറായി പറഞ്ഞു.
ജോർജ് കള്ളിവയലിൽ
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. എയിംസ് സ്ഥാപിക്കാനായി കോഴിക്കോട്ട് കിനാലൂരിൽ 200 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മന്ത്രി ജി. സുധാകരനും ചീഫ് സെക്രട്ടറി ടോം ജോസും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ 635 ഏക്കറോളം വരുന്ന ഭൂമിയിൽ അധികഭാഗവും സംസ്ഥാന സർക്കാരിന്റെ കൈവശത്തിലാണ്. അതിനാൽ അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറാൻ കഴിയില്ല. പൊതു സ്വകാര്യ ഉടമസ്ഥതയിൽ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിന് നല്ല മികവ് തെളിയിക്കാനായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കന്പനിയാണു സിയാൽ. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ പോലും കേരള സർക്കാരിന്റെ വിമാനത്താവള മോഡലുകളെ അഭിനന്ദിച്ചിട്ടുണ്ട്.
കേരളത്തിന്റെ വാദമുഖങ്ങൾ പ്രധാനമന്ത്രിക്കു ബോധ്യപ്പെട്ടതായാണു തോന്നിയത്. വ്യോമയാന വകുപ്പിൽനിന്നു വിശദാംശങ്ങൾ തേടുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിമാനത്താവള നടത്തിപ്പ് കേരളത്തിനു കിട്ടുമെന്നാണു പ്രതീക്ഷ -മോദിയുമായുള്ള ചർച്ചയ്ക്കു ശേഷം പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ സ്വകാര്യമേഖലയെ പരിഗണിക്കുന്നത് സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുത്തു മാത്രമായിരിക്കുമെന്ന് 2003ൽ കേന്ദ്ര വ്യോമയാന സെക്രട്ടറി രേഖാമൂലം ഉറപ്പുനൽകിയിട്ടുള്ളതാണ്. തിരുവിതാംകൂർ മഹാരാജാവും സംസ്ഥാന സർക്കാരും നൽകിയ ഭൂമിയാണ് തിരുവനന്തപുരത്ത് അധികവും. ബാക്കിയുള്ളത് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സൗജന്യമായി നൽകിയിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിൽ വിമാനത്താവളം ഒരു സ്വകാര്യ കന്പനിക്കു കൈമാറുന്നത് നീതീകരിക്കാൻ കഴിയില്ല.
വിമാനത്താവള നടത്തിപ്പിനുള്ള ലേലത്തിൽ കെഎസ്ഐഡിസി പങ്കെടുത്തതിൽ തെറ്റില്ല. അൽപം ഉയർന്ന തുക ക്വോട്ട് ചെയ്തു എന്ന കാരണത്താൽ, ഈ മേഖലയിൽ യാതൊരുവിധ പരിചയവും ഇല്ലാത്ത അദാനി ഗ്രൂപ്പിനു വിമാനത്താവള നടത്തിപ്പ് കൈമാറാൻ ശ്രമിക്കുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗെയിൽ പൈപ്പ് ലൈൻ പദ്ധതി
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ഒരുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വാതക പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടക്കുന്നതു കൊണ്ട് കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിക്കുന്നതായി ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.
എയിംസ്, ആയുർവേദം
കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി അറിയിച്ചു. പൊതു ആരോഗ്യ രംഗത്ത് കേരളം മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള സാഹചര്യത്തിൽ എയിംസ് നിഷേധിക്കുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിൽ ഇതിനാവശ്യമായ പരിഗണന നൽകണം.
കേരളത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ആയുർവേദ ഗവേഷണകേന്ദ്രം വേണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വ്യവസായ ഇടനാഴി
ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കോയന്പത്തൂർ വഴി കൊച്ചിയിലേക്കു നീട്ടണമെന്ന ദീർഘകാല ആവശ്യവും മുഖ്യമന്ത്രി ആവർത്തിച്ചു. ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്റ്റിന് (നാഷണൽ ഇൻഡ്സ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ്) വിശദമായ റിപ്പോർട്ട് നൽകിക്കഴിഞ്ഞു.
പെട്രോകെമിക്കൽ കോംപ്ലക്സ്
പെട്രോകെമിക്കൽ കോംപ്ലക്സ് നിർമിക്കുന്നതിനും കൊച്ചി റിഫൈനറിയുടെ വികസനത്തിനുമായി ഫാക്ടിന്റെ 600 ഏക്കർ ഭൂമി കൈമാറാൻ കേന്ദ്ര രാസവള രാസവസ്തു മന്ത്രാലയത്തിൽ നിന്നും അനുമതി വേഗം ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. റിഫൈനറിയുടെ വികസന പദ്ധതി കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്ത കാര്യം പ്രധാനമന്ത്രി തന്നെ ഓർമിച്ചുവെന്നും പിണറായി പറഞ്ഞു.
ജോർജ് കള്ളിവയലിൽ